ആലപ്പുഴ: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയെ അഭിനന്ദിച്ച ഇ ശ്രീധരനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഊരാളുങ്കലിന്റെ അഴിമതിയെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലായിരിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു.
"ഊരാളുങ്കലിന് സാങ്കേതിക വിദ്യ ഇല്ലെന്നു പറയുന്നില്ല, എന്നാൽ അഴിമതിയെക്കുറിച്ചാണ് ഞാൻ പറയുന്നത്. അതേപ്പറ്റി ഇ ശ്രീധരന് അറിയില്ലായിരിക്കും." കെ സുരേന്ദ്രൻ പറഞ്ഞു.
പാലാരിവട്ടം പാലം നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കിയ ഊരാളുങ്കലിനെ ഇ ശ്രീധരൻ അഭിനന്ദിച്ചിരുന്നു. ശ്രീധരന്റെ നേതൃത്വത്തിലാണ് പാലത്തിന്റെ പുനർനിർമ്മാണം പൂർത്തിയായത്.
വിദേശ വായ്പാ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് വിദേശത്തു നിന്നും വായ്പ്പയെടുത്തിരിക്കുകയാണ് തോമസ് ഐസക്. കുറഞ്ഞ പലിശയ്ക്ക് രാജ്യത്തു നിന്നും വായ്പ ലഭിക്കുമ്പോൾ എന്തിനാണ് വിദേശത്തു നിന്നും വായ്പയെടുക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ബാധ്യതയാണ് ജനങ്ങൾക്കുമേലുള്ളതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. കേന്ദ്രസർക്കാരിനെ തെരുവിൽ നേരിടുമെന്ന് തോമസ് ഐസക് പറയുന്നതിന്റെ അർത്ഥം എന്താണെന്ന് മനസിലായിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
"ഊരാളുങ്കലിന് സാങ്കേതിക വിദ്യ ഇല്ലെന്നു പറയുന്നില്ല, എന്നാൽ അഴിമതിയെക്കുറിച്ചാണ് ഞാൻ പറയുന്നത്. അതേപ്പറ്റി ഇ ശ്രീധരന് അറിയില്ലായിരിക്കും." കെ സുരേന്ദ്രൻ പറഞ്ഞു.
പാലാരിവട്ടം പാലം നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കിയ ഊരാളുങ്കലിനെ ഇ ശ്രീധരൻ അഭിനന്ദിച്ചിരുന്നു. ശ്രീധരന്റെ നേതൃത്വത്തിലാണ് പാലത്തിന്റെ പുനർനിർമ്മാണം പൂർത്തിയായത്.
വിദേശ വായ്പാ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് വിദേശത്തു നിന്നും വായ്പ്പയെടുത്തിരിക്കുകയാണ് തോമസ് ഐസക്. കുറഞ്ഞ പലിശയ്ക്ക് രാജ്യത്തു നിന്നും വായ്പ ലഭിക്കുമ്പോൾ എന്തിനാണ് വിദേശത്തു നിന്നും വായ്പയെടുക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ബാധ്യതയാണ് ജനങ്ങൾക്കുമേലുള്ളതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. കേന്ദ്രസർക്കാരിനെ തെരുവിൽ നേരിടുമെന്ന് തോമസ് ഐസക് പറയുന്നതിന്റെ അർത്ഥം എന്താണെന്ന് മനസിലായിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.