ആലപ്പുഴ: 1987ൽ തറക്കല്ലിട്ട് ആരംഭിച്ച നിർമാണം ആലപ്പുഴ ബൈപ്പാസ് ഇനിയും പൂർത്തിയായിട്ടില്ല. എന്നാൽ, ബൈപ്പാസിന്റെ മേലുള്ള അവകാശവാദം ഉയർത്തി മൂന്ന് മുന്നണികളും രംഗത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബൈപ്പാസ് നിർമാണം ഇത്രത്തോളം എത്തിച്ചതെന്ന് ബിജെപി പ്രവർത്തകർ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമ്പോൾ മുഖ്യമന്ത്രിയും ഇപ്പോഴത്തെ മന്ത്രിസഭയുമാണ് ഇതിന് പിന്നിലെന്ന് ഇടതുപക്ഷവും വാദിക്കുന്നു. ബൈപ്പാസ് കടന്നു പോകുന്ന രണ്ടിടങ്ങളിൽ റെയിൽപാത ഉള്ളതിനാൽ അവിടെ ഓവർ ബ്രിഡ്‌ജ് നിർമിക്കാൻ റെയിൽവേയുടെ അനുമതി വേണം. അനുമതി വൈകുന്നതാണ് നിർമാണത്തിൽ ഇപ്പോൾ നേരിടുന്ന തടസം. കൊമ്മാടിയിൽ നിന്ന് തുടങ്ങുന്ന ബൈപ്പാസ് കടലിനോട് ചേർന്ന് 3.2 കിലോമീറ്റർ എലിവേറ്റഡ് ഹൈവേയാണ്. ബൈപ്പാസിന്റെ സ്ഥലമെടുപ്പ് പൂർത്തിയാക്കിയതും കേന്ദ്രവും സംസ്ഥാനവും തുല്യമായി നിർമാണ ചെലവ് വഹിക്കണമെന്നുള്ള ആശയവും തന്റേതാണെന്ന് കെ.സി വേണുഗോപാൽ എംപി വിശദീകരിക്കുന്നു.
ബിജെപി സർക്കാരിന്റെ സഹകരണം കൊണ്ട് മാത്രമാണ് ഇത്രത്തോളം നിർമാണം മുന്നോട്ട് പോയതെന്ന് ബിജെപി പ്രവർത്തകർ വാദിക്കുന്നു.എന്നാൽ, പദ്ധതി പൂർത്തീകരണത്തിന് ഏറിയ പങ്കും തങ്ങളുടെ സർക്കാർ ഭാരത്തിൽ കയറിയത്തിൽ പിന്നെയാണ് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി ജി.സുഥാകാരനും ഫേസ്‌ബുക്കിലൂടെ വാദിച്ചു. റെയിൽവേയുമായി നിരന്തരം പദ്ധതി പൂർത്തീകരണത്തിനായി ഇടപെടുന്നത് തങ്ങളാണെന്നും ഇടത് സർക്കാർ വാദിക്കുന്നു.
ബിജെപി സർക്കാരിന്റെ സഹകരണം കൊണ്ട് മാത്രമാണ് ഇത്രത്തോളം നിർമാണം മുന്നോട്ട് പോയതെന്ന് ബിജെപി പ്രവർത്തകർ വാദിക്കുന്നു.എന്നാൽ, പദ്ധതി പൂർത്തീകരണത്തിന് ഏറിയ പങ്കും തങ്ങളുടെ സർക്കാർ ഭാരത്തിൽ കയറിയത്തിൽ പിന്നെയാണ് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി ജി.സുഥാകാരനും ഫേസ്‌ബുക്കിലൂടെ വാദിച്ചു. റെയിൽവേയുമായി നിരന്തരം പദ്ധതി പൂർത്തീകരണത്തിനായി ഇടപെടുന്നത് തങ്ങളാണെന്നും ഇടത് സർക്കാർ വാദിക്കുന്നു.