ന്യൂഡൽഹി: സീറ്റ് നിഷേധത്തിന്റെ പേരിൽ പാര്‍ട്ടി വിടുമെന്ന സൂചന നല്കിയ എറണാകുളം സിറ്റിങ് എം പി കെ വി തോമസിനെ ബിജെപി പാളയത്തിലെത്തിക്കാൻ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. അടുത്തിടെ കൂറുമാറി ബിജെപിയിലെത്തിയ മുൻ കോൺഗ്രസ് വക്താവ് ടോം വടക്കന്റെ നേതൃത്വത്തിൽ ബിജെപി നേതൃത്വം കെ വി തോമസുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് വിവരം. എറണാകുളത്തു നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായി കെ വി തോമസ് എത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതേസമയം, കെ വി തോമസിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ് കോൺഗ്രസ് നേതൃത്വം. ഇന്നു രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ വി തോമസുമായി ചര്‍ച്ച നടത്തുകയാണ്.
തനിക്ക് പകരം ഹൈബി ഈഡന്റെ പേര് എറണാകുളത്തുനിന്ന് ലോക്സഭാ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തതിനെതിരെ കെ വി തോമസ് വൻ പ്രതിഷേധമാണ് ഉയര്‍ത്തിയത്. പാര്‍ട്ടി വിട്ട് ബിജെപിയിൽ ചേരുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതിരുന്ന കെ വി തോമസ് ഒന്നും തീരുമാനിച്ചിട്ടില്ല എന്നായിരുന്നു പ്രതികരിച്ചത്.
"പാര്‍ട്ടിയുടെ തീരുമാനത്തില്‍ ഞാൻ നടുക്കത്തിലാണ്. ഒരു നേതാവ് പോലും എനിക്ക് സൂചന നൽകിയില്ല. ഭാവികാര്യങ്ങള്‍ അടുപ്പമുള്ളവരുമായും അനുയായികളുമായും ആലോചിച്ച ശേഷം തീരുമാനിക്കും." കെ വി തോമസ് പറഞ്ഞു. ബി.ജെ.പി.യിലേക്കു പോവുമോയെന്നുള്ള ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ബി.ജെ.പി.യും സി.പി.എമ്മും ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളിലും തനിക്കു സുഹൃത്തുക്കളുണ്ടെന്നായിരുന്നു കെവി തോമസിന്റെ മറുപടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി പ്രസംഗിച്ചതിന്റെ പേരിൽ മുൻപ് കെ വി തോമസിനോട് പാര്‍ട്ടി ഹൈക്കമാൻഡ് വിശദീകരണം തേടിയിരുന്നു. അന്നും കെ വി തോമസ് ബിജെപിയിലേയ്ക്ക് പോയേക്കുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. മുൻപ് പലപ്പോഴായി കെ വി തോമസ് ബിജെപിയിലെത്തുമെന്ന് കേരളത്തിലെ നേതാക്കള്‍ രഹസ്യമായി പറഞ്ഞു നടന്നിരുന്നെങ്കിലും ഒരിക്കലും കെ വി തോമസിന്റെ പേര് പരസ്യമായി പറഞ്ഞിരുന്നില്ല.
അതേസമയം, ബിജെപിയുമായി കെ വി തോമസ് ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ സത്യമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ബെന്നി ബഹനാൻ പറഞ്ഞു. തന്നോടൊപ്പം പ്രചരണത്തിന് കെ വി തോമസും ഉണ്ടാകുമെന്നായിരുന്നു ഹൈബി ഈഡന്റെ പ്രതികരണം. കെ വി തോമസിനെ എത്രയും വേഗം അനുനയിപ്പിക്കാനുള്ള ശ്രമമാണ് പാര്‍ട്ടി ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ നടക്കുന്നത്.
തനിക്ക് പകരം ഹൈബി ഈഡന്റെ പേര് എറണാകുളത്തുനിന്ന് ലോക്സഭാ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തതിനെതിരെ കെ വി തോമസ് വൻ പ്രതിഷേധമാണ് ഉയര്‍ത്തിയത്. പാര്‍ട്ടി വിട്ട് ബിജെപിയിൽ ചേരുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതിരുന്ന കെ വി തോമസ് ഒന്നും തീരുമാനിച്ചിട്ടില്ല എന്നായിരുന്നു പ്രതികരിച്ചത്.
"പാര്‍ട്ടിയുടെ തീരുമാനത്തില്‍ ഞാൻ നടുക്കത്തിലാണ്. ഒരു നേതാവ് പോലും എനിക്ക് സൂചന നൽകിയില്ല. ഭാവികാര്യങ്ങള്‍ അടുപ്പമുള്ളവരുമായും അനുയായികളുമായും ആലോചിച്ച ശേഷം തീരുമാനിക്കും." കെ വി തോമസ് പറഞ്ഞു. ബി.ജെ.പി.യിലേക്കു പോവുമോയെന്നുള്ള ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ബി.ജെ.പി.യും സി.പി.എമ്മും ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളിലും തനിക്കു സുഹൃത്തുക്കളുണ്ടെന്നായിരുന്നു കെവി തോമസിന്റെ മറുപടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി പ്രസംഗിച്ചതിന്റെ പേരിൽ മുൻപ് കെ വി തോമസിനോട് പാര്‍ട്ടി ഹൈക്കമാൻഡ് വിശദീകരണം തേടിയിരുന്നു. അന്നും കെ വി തോമസ് ബിജെപിയിലേയ്ക്ക് പോയേക്കുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. മുൻപ് പലപ്പോഴായി കെ വി തോമസ് ബിജെപിയിലെത്തുമെന്ന് കേരളത്തിലെ നേതാക്കള്‍ രഹസ്യമായി പറഞ്ഞു നടന്നിരുന്നെങ്കിലും ഒരിക്കലും കെ വി തോമസിന്റെ പേര് പരസ്യമായി പറഞ്ഞിരുന്നില്ല.
അതേസമയം, ബിജെപിയുമായി കെ വി തോമസ് ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ സത്യമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ബെന്നി ബഹനാൻ പറഞ്ഞു. തന്നോടൊപ്പം പ്രചരണത്തിന് കെ വി തോമസും ഉണ്ടാകുമെന്നായിരുന്നു ഹൈബി ഈഡന്റെ പ്രതികരണം. കെ വി തോമസിനെ എത്രയും വേഗം അനുനയിപ്പിക്കാനുള്ള ശ്രമമാണ് പാര്‍ട്ടി ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ നടക്കുന്നത്.