കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ തന്നെയാണ് മത്സരമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേരളത്തിൽ ബി.ജെ.പി അക്കൌണ്ട് തുറക്കില്ല. പ്രധാനമന്ത്രിയുടെ സൊമാലിയൻ പരാമർശത്തിന് ജനം ബാലറ്റിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ വിഭാഗീയ ചിന്താഗതിയെ കേരള ജനത തിരസ്‌കരിക്കും. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇക്കുറി മുന്നണി സ്വന്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വടകരയിൽ ആർ.എം.പി സ്ഥാനാർഥി കെ.കെ.രമയ്ക്ക് നേരെ സി.പി.എം പ്രവർത്തകർ നടത്തിയ കയ്യേറ്റത്തെ അദ്ദേഹം അപലപിച്ചു. സി.പി.എമ്മിൻെറ വർഗീയ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും ഈ തിരഞ്ഞെടുപ്പെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
ബി.ജെ.പിയുടെ വിഭാഗീയ ചിന്താഗതിയെ കേരള ജനത തിരസ്‌കരിക്കും. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇക്കുറി മുന്നണി സ്വന്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വടകരയിൽ ആർ.എം.പി സ്ഥാനാർഥി കെ.കെ.രമയ്ക്ക് നേരെ സി.പി.എം പ്രവർത്തകർ നടത്തിയ കയ്യേറ്റത്തെ അദ്ദേഹം അപലപിച്ചു. സി.പി.എമ്മിൻെറ വർഗീയ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും ഈ തിരഞ്ഞെടുപ്പെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.