തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിനിടെ സംസ്ഥാനത്ത് ബിജെപി നടത്താൻ പോവുന്നത് ആറാമത് ഹർത്താൽ. നാല് ഹർത്താലുകൾ ശബരിമല സീസണിൽ തന്നെയാണ് നടന്നത്. മൂന്നെണ്ണം സംസ്ഥാന വ്യാപക ഹർത്താലുകളായിരുന്നു. 2018 ഒക്ടോബർ ഏഴിനാണ് ആദ്യ ഹർത്താൽ നടന്നത്. ശബരിമല സ്ത്രീ പ്രവേശനവിധിയുമായി ബന്ധപ്പെട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിനെതിരെ പോലീസ് മർദ്ദനം ഉണ്ടായതിൽ പ്രതിഷേധിച്ചായിരുന്നു ഹർത്താൽ. പത്തനംതിട്ട ജില്ലയിലാണ് ഹർത്താൽ നടത്തിയത്.
നവംബർ രണ്ടിന് ബിജെപി സംസ്ഥാന വ്യാപക ഹർത്താൽ നടത്തിയിരുന്നു. ശിവദാസൻ എന്ന ശബരിമല തീർഥാടകനെ മരിച്ച നിലയിൽ ളാഹയ്ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇയാൾ പോലീസ് മർദ്ദനത്തിൽ മരിച്ചുവെന്ന് ആരോപിച്ചായിരുന്നു പത്തനംതിട്ട ജില്ലയിൽ ബിജെപി ഹർത്താൽ നടത്തിയത്.
ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നവംബർ 17ന് ബിജെപി സംസ്ഥാന വ്യാപക ഹർത്താൽ നടത്തി. ഡിസംബർ 11ന് ശബരിമല പ്രശ്നത്തില്‍ സമരം ചെയ്തവര്‍ക്ക് നേരെയുള്ള പോലീസ് മര്‍ദ്ദനത്തിനെതിരെ വീണ്ടും ബിജെപി തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തി. 14ന് വീണ്ടും സംസ്ഥാന വ്യാപക ഹർത്താൽ നടത്തിയിരുന്നു. അതിനുശേഷമാണ് ഇപ്പോള്‍ ജനുവരി 3ന് ആറാമത് ഹര്‍ത്താലെത്തുന്നത്.
നവംബർ രണ്ടിന് ബിജെപി സംസ്ഥാന വ്യാപക ഹർത്താൽ നടത്തിയിരുന്നു. ശിവദാസൻ എന്ന ശബരിമല തീർഥാടകനെ മരിച്ച നിലയിൽ ളാഹയ്ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇയാൾ പോലീസ് മർദ്ദനത്തിൽ മരിച്ചുവെന്ന് ആരോപിച്ചായിരുന്നു പത്തനംതിട്ട ജില്ലയിൽ ബിജെപി ഹർത്താൽ നടത്തിയത്.
ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നവംബർ 17ന് ബിജെപി സംസ്ഥാന വ്യാപക ഹർത്താൽ നടത്തി. ഡിസംബർ 11ന് ശബരിമല പ്രശ്നത്തില്‍ സമരം ചെയ്തവര്‍ക്ക് നേരെയുള്ള പോലീസ് മര്‍ദ്ദനത്തിനെതിരെ വീണ്ടും ബിജെപി തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തി. 14ന് വീണ്ടും സംസ്ഥാന വ്യാപക ഹർത്താൽ നടത്തിയിരുന്നു. അതിനുശേഷമാണ് ഇപ്പോള്‍ ജനുവരി 3ന് ആറാമത് ഹര്‍ത്താലെത്തുന്നത്.