കോഴിക്കോട്: സി പി എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗത്തിന്റേയും ബിജെപി മണ്ഡലം സെക്രട്ടറിയുടേയും വീടിന് നേരെ ബോംബേറ്. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാനും കൂടിയായ കെ.ഷിജുവിന്റെ വീടിന് നേര്‍ക്കാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ബോംബേറ് നടന്നത്. പുലര്‍ച്ചെ മൂന്നരക്കാണ് സംഭവം നടന്നത്. വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ അടക്കം തകര്‍ന്നുവീണിട്ടുണ്ട്. ആര്‍എസ്എസ് ക്രിമിനലുകളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി സിപിഎം ആരോപിച്ചു.
ബി.ജെ.പി മണ്ഡലം സെക്രട്ടറി വി.കെ മുകുന്ദന്റെ വീടിന് നേരെ പുലര്‍ച്ചെ അഞ്ച് മണിക്ക് ബോംബേറുണ്ടായി. വീടിന്റെ ജനാലയുടെ ചില്ലുകളും വാതിലുകളും തകര്‍ന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചിച്ചുണ്ട്.
ബി.ജെ.പി മണ്ഡലം സെക്രട്ടറി വി.കെ മുകുന്ദന്റെ വീടിന് നേരെ പുലര്‍ച്ചെ അഞ്ച് മണിക്ക് ബോംബേറുണ്ടായി. വീടിന്റെ ജനാലയുടെ ചില്ലുകളും വാതിലുകളും തകര്‍ന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചിച്ചുണ്ട്.