കണ്ണൂര്‍: കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് റീപോളിങ് നടത്തിയ കണ്ണൂരിലെ പിലാത്തറയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിനു നേര്‍ക്ക് ആക്രമണം. കോൺഗ്രസ് ബൂത്ത് ഏജന്റായിരുന്ന പിലാത്തറ പുത്തൂരിലെ വി ടി വി പത്മനാഭന്റെ വീടിനു നേര്‍ക്കാണ് ബോംബേറുണ്ടായത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു ആക്രമണം നടന്നത്. ബോംബേറിൽ വീടിന്റെ ജനൽച്ചില്ലുകള്‍ തകര്‍ന്നു. ഭിത്തികള്‍ക്കും തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. സ്ഫോടനശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേയ്ക്കും അക്രമികള്‍ രക്ഷപെട്ടിരുന്നു.
കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്ത യുപി സ്കൂള്‍ 19-ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് റീപോളിങ് നടന്നത്. ഇവിടത്തെ ബൂത്ത് ഏജന്റായിരുന്നു പത്മനാഭൻ.
പിലാത്തറയടക്കം കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിൽ ഇന്നലെ റീപോളിങ് നടന്നിരുന്നു.സമാധാനപരമായി പോളിങ് അവസാനിച്ചെങ്കിലും അര്‍ധരാത്രിയോടെ നടത്തിയ ആക്രമണം ആസൂത്രിതമാണെന്നും പരാജയഭീതിയിലായ സിപിഎമ്മാണ് അക്രമം നടത്തുന്നതെന്നുമാണ് കോൺഗ്രസ് ആരോപണം.
കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്ത യുപി സ്കൂള്‍ 19-ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് റീപോളിങ് നടന്നത്. ഇവിടത്തെ ബൂത്ത് ഏജന്റായിരുന്നു പത്മനാഭൻ.
പിലാത്തറയടക്കം കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിൽ ഇന്നലെ റീപോളിങ് നടന്നിരുന്നു.സമാധാനപരമായി പോളിങ് അവസാനിച്ചെങ്കിലും അര്‍ധരാത്രിയോടെ നടത്തിയ ആക്രമണം ആസൂത്രിതമാണെന്നും പരാജയഭീതിയിലായ സിപിഎമ്മാണ് അക്രമം നടത്തുന്നതെന്നുമാണ് കോൺഗ്രസ് ആരോപണം.