കോഴിക്കോട്: പേരാമ്പ്രയില്‍ പുലര്‍ച്ചെ വീടിന് നേരെ ബോംബേറുണ്ടായി. എരവട്ടൂര്‍ സ്വദേശി ശ്രീധരന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെയും കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഎം, ബിജെപി നേതാക്കളുടെ വീടിനു നേര്‍ക്ക് ബോംബേറ് ഉണ്ടായിരുന്നു. സിപിഎം ഏരിയ കമ്മിറ്റി അംഗവും നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ കെ.ഷിജുവിൻ്റെയും ബിജെപി മണ്ഡലം സെക്രട്ടറി വി.കെ.മുകുന്ദൻ്റെയും വീടാണ് ഇന്നലെ ആക്രമിക്കപ്പെട്ടത്. നിരന്തരം ആക്രമണങ്ങളുണ്ടാകുന്നത് ജനങ്ങളിൽ ആശങ്കയ്ക്ക് വഴി വെക്കുന്നുണ്ട്. ബൈക്കിലും സ്കൂട്ടറിലുമായി എത്തിയ സംഘം ഷിജുവിൻ്റെ വീട്ടിലേക്ക് ബോംബെറിയുകയായിരുന്നു. ആക്രമണത്തില്‍ വീടിൻ്റെ ജനൽ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ബിജെപി പ്രവര്ത്തകന് അതുലിൻ്റെ വീടിനു നേരെയും ഇന്നലെ ബോംബാക്രമണമുണ്ടായിരുന്നു.
അതേസമയം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കൽ ബിജെപി നിരാഹാരസമര പന്തലിലേക്ക് കല്ലെറിഞ്ഞ സി.ഐ.ടി.യു പ്രവർത്തകനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. എതിർ ദിശയിലുള്ള സംയുക്ത തൊഴിലാളി സമര പന്തലിൽ നിന്നാണ് ഇയാൾ കല്ലെറിഞ്ഞത്.
തൈക്കാട് സ്വദേശി വിച്ചുവാണ് കല്ലെറിഞ്ഞത്. സമരസമിതി ഓഫീസിൽ ഓടിക്കയറി യ വിച്ചുവിനെ പൊലീസ് ഓടിച്ചിട്ടാണ് പിടികൂടിയത്. യാതൊരു പ്രകോപനവുമില്ലാതെ ആക്രമണത്തിന് മുതിര്‍ന്ന ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കൽ ബിജെപി നിരാഹാരസമര പന്തലിലേക്ക് കല്ലെറിഞ്ഞ സി.ഐ.ടി.യു പ്രവർത്തകനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. എതിർ ദിശയിലുള്ള സംയുക്ത തൊഴിലാളി സമര പന്തലിൽ നിന്നാണ് ഇയാൾ കല്ലെറിഞ്ഞത്.
തൈക്കാട് സ്വദേശി വിച്ചുവാണ് കല്ലെറിഞ്ഞത്. സമരസമിതി ഓഫീസിൽ ഓടിക്കയറി യ വിച്ചുവിനെ പൊലീസ് ഓടിച്ചിട്ടാണ് പിടികൂടിയത്. യാതൊരു പ്രകോപനവുമില്ലാതെ ആക്രമണത്തിന് മുതിര്‍ന്ന ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.