തിരുവനന്തപുരം: ബ്രൂവറി, ഡിസ്ലരി കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വിജിലൻസ് കോടതിയുടെ വിമർശനം. ഹൈക്കോടതിയും ഗവർണറും നിരസിച്ച പരാതിയുമായി കോടതിയുടെ സമയം കളയണോയെന്നും കോടതി ചോദിച്ചു. സംസ്ഥാനത്ത് പുതുതായി അനുവദിച്ച ബ്രൂവറി, ഡിസ്ലരി ലൈസൻസിൽ അഴിമതി നടന്നെന്നും ഇതിൽ മുഖ്യമന്ത്രി പിണറായി വിജയൻ, എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ എന്നിവർക്കെതിരെ അന്വേഷണം നടത്തണമെന്നുള്ള ഹർജി പരിഗണിക്കവെ ചെന്നിത്തലയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകനോടായിരുന്നു വിജിലൻസ് കോടതിയുടെ ചോദ്യം.
തിരുവനന്തപുരം വിജിലൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മാർച്ച് 22ന് വിശദമായ വാദം കേൾക്കും. ഹൈക്കോടതി വിധിയുടെ പകർപ്പ് അന്ന് കൊണ്ടുവരാൻ ചെന്നിത്തലയോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം വിജിലൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മാർച്ച് 22ന് വിശദമായ വാദം കേൾക്കും. ഹൈക്കോടതി വിധിയുടെ പകർപ്പ് അന്ന് കൊണ്ടുവരാൻ ചെന്നിത്തലയോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.