തിരുവനന്തപുരം: 1995ലെ ആന്റണി മന്ത്രി സഭ അനുമതി നിഷേധിച്ച എം പി ഡിസ്റ്റലരിക്ക് 1998ൽ അധികാരത്തിലെത്തിയ ഇകെ നായനാർ സർക്കാർ അനുമതി നൽകിയെന്ന് ആന്റണി മന്ത്രിസഭയിലെ എക്സൈസ് മന്ത്രിയായിരുന്ന പന്തളം സുധാകരന്റെ വെളിപ്പെടുത്തൽ.
ചാരായ നിരോധനത്തിന് ശേഷം സംസ്ഥാനത്ത് ബാറുകളോ മദ്യനിർമ്മാണ ശാലകൾ തുറക്കരുതെന്ന നിലപാടായിരുന്നു ആന്റണി സർക്കാരിന്. അതിനാലാണ് എംപി ഡിസ്റ്റലരീസിന് അനുതി നിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തുടർന്നുവന്ന നായനാർ സർക്കാർ അനുമതി നൽകുകയായിരുന്നെന്നും പന്തളം സുധാകരൻ പറഞ്ഞു.
എംപി ഡിസ്റ്റലരീസിന് അനുമതി നൽകിയതിൽ ആന്റണി സർക്കാരിന് യാതൊരു പങ്കുമില്ലെന്നും ഇക്കാര്യത്തിൽ വസ്തുതകൾ മറച്ചുപിടിച്ചാണ് ഇടതുസർക്കാർ പ്രചാരണം നടത്തുന്നതെന്നും പന്തളം സുധാകരൻ ആരോപിച്ചു.
ചാരായ നിരോധനത്തിന് ശേഷം സംസ്ഥാനത്ത് ബാറുകളോ മദ്യനിർമ്മാണ ശാലകൾ തുറക്കരുതെന്ന നിലപാടായിരുന്നു ആന്റണി സർക്കാരിന്. അതിനാലാണ് എംപി ഡിസ്റ്റലരീസിന് അനുതി നിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തുടർന്നുവന്ന നായനാർ സർക്കാർ അനുമതി നൽകുകയായിരുന്നെന്നും പന്തളം സുധാകരൻ പറഞ്ഞു.
എംപി ഡിസ്റ്റലരീസിന് അനുമതി നൽകിയതിൽ ആന്റണി സർക്കാരിന് യാതൊരു പങ്കുമില്ലെന്നും ഇക്കാര്യത്തിൽ വസ്തുതകൾ മറച്ചുപിടിച്ചാണ് ഇടതുസർക്കാർ പ്രചാരണം നടത്തുന്നതെന്നും പന്തളം സുധാകരൻ ആരോപിച്ചു.