കേരളത്തിലെ സ്ത്രീകൾ പ്രതിരോധത്തിന്റെ മതിൽ കെട്ടിപ്പടുത്തത് സമൂഹത്തിലെ നവോത്ഥാന മൂല്യങ്ങൾ ഭാവിതലമുറയ്ക്ക് വേണ്ടി മുന്നോട്ടുകൊണ്ടുപോകാനാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് . രാഷ്ട്രീയ താത്പര്യങ്ങൾക്കായി സ്ത്രീകളെ കരുക്കളാക്കുന്ന വിഭാഗീയ, സ്ത്രീവിരുദ്ധ, വിഷലിപ്ത ശക്തികളെ തിരിച്ചറിയണമെന്നും അവർ പറഞ്ഞു. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനും സ്ത്രീ തുല്യതയ്ക്കുമായി സംഘടിപ്പിച്ച 'വനിതാമതിലി'നോടനുബന്ധിച്ച് വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബൃന്ദാ കാരാട്ട്.
മതവും മതവികാരങ്ങളും എന്നും സ്ത്രീകൾക്ക് രണ്ടാംതരം പൗരത്വം നൽകാൻ ഉപയോഗിച്ചിട്ടുണ്ട്. സ്ത്രീകൾക്കെതിരായ വിവേചനവും അക്രമവും നമ്മൾ നേരിടുന്ന യാഥാർഥ്യമാണ്.
നവോത്ഥാന നായകരുടെയും സ്ത്രീകളുടെയും എക്കാലത്തേയും പോരാട്ടങ്ങൾക്ക് പിന്തുണയും സഹായവും നൽകിയത് പുരോഗമനപ്രസ്ഥാനങ്ങളാണ്. അയ്യൻകാളി, നാരായണഗുരു, മന്നത്തു പത്മനാഭൻ തുടങ്ങിയവരുടേയും ഒട്ടേറെ ക്രിസ്ത്യൻ, മുസ്ലിം നവോത്ഥാന നായകരുടേയും പാരമ്പര്യം നമ്മൾ മുന്നോട്ടുകൊണ്ടുപോകണം.
പണ്ട് നവോത്ഥാന നായകരെ എതിർത്തവർ ഇപ്പോൾ പുനരവതാരം ചെയ്്തിട്ടുണ്ട്. അതിനെ എതിർക്കുകയും പോരാടുകയും ചെയ്യണം. നമുക്കുവേണ്ടി മാത്രമല്ല, ഭാവി തലമുറയ്ക്കുകൂടി വേണ്ടിയാണത്. സ്ത്രീഅവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളിൽ കേരളം എന്നും മുൻപന്തിയിലായിരുന്നു. സംസ്ഥാന സർക്കാർ ഭരണഘടനാപരമായ സ്ത്രീനീതിക്കുവേണ്ടിയാണ് പ്രവർത്തിച്ചതെന്നും അവർ പറഞ്ഞു.
മതവും മതവികാരങ്ങളും എന്നും സ്ത്രീകൾക്ക് രണ്ടാംതരം പൗരത്വം നൽകാൻ ഉപയോഗിച്ചിട്ടുണ്ട്. സ്ത്രീകൾക്കെതിരായ വിവേചനവും അക്രമവും നമ്മൾ നേരിടുന്ന യാഥാർഥ്യമാണ്.
നവോത്ഥാന നായകരുടെയും സ്ത്രീകളുടെയും എക്കാലത്തേയും പോരാട്ടങ്ങൾക്ക് പിന്തുണയും സഹായവും നൽകിയത് പുരോഗമനപ്രസ്ഥാനങ്ങളാണ്. അയ്യൻകാളി, നാരായണഗുരു, മന്നത്തു പത്മനാഭൻ തുടങ്ങിയവരുടേയും ഒട്ടേറെ ക്രിസ്ത്യൻ, മുസ്ലിം നവോത്ഥാന നായകരുടേയും പാരമ്പര്യം നമ്മൾ മുന്നോട്ടുകൊണ്ടുപോകണം.
പണ്ട് നവോത്ഥാന നായകരെ എതിർത്തവർ ഇപ്പോൾ പുനരവതാരം ചെയ്്തിട്ടുണ്ട്. അതിനെ എതിർക്കുകയും പോരാടുകയും ചെയ്യണം. നമുക്കുവേണ്ടി മാത്രമല്ല, ഭാവി തലമുറയ്ക്കുകൂടി വേണ്ടിയാണത്. സ്ത്രീഅവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളിൽ കേരളം എന്നും മുൻപന്തിയിലായിരുന്നു. സംസ്ഥാന സർക്കാർ ഭരണഘടനാപരമായ സ്ത്രീനീതിക്കുവേണ്ടിയാണ് പ്രവർത്തിച്ചതെന്നും അവർ പറഞ്ഞു.