ആപ്പ്ജില്ല

രാജനും അമ്പിളിയും ഉറങ്ങുന്ന മണ്ണിൽതന്നെ കുട്ടികൾക്ക് വീടുയരും; ഭൂമി വിലയ്ക്കു വാങ്ങി ബോബി ചെമ്മണ്ണൂർ

രാജന്റെ രണ്ട് മക്കളുടെ പേരിലാണ് ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Samayam Malayalam 2 Jan 2021, 5:50 pm
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ ആത്മഹത്യ ചെയ്ത രാജൻ-ദമ്പതികൾ താമസിച്ചിരുന്ന ഭൂമി വിലയ്ക്കു വാങ്ങി ബോബി ചെമ്മണ്ണൂർ. ഭൂവുടമയായ വസന്തയിൽ നിന്നാണ് ഭൂമി വാങ്ങിയത്. രാജന്റെ രണ്ട് മക്കളുടെ പേരിലാണ് ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭൂമിയുടെ രേഖകൾ ശനിയാഴ്ചതന്നെ രാജന്റെ മക്കൾക്ക് കൈമാറും.
Samayam Malayalam boby chemmannur
വസന്തയും ബോബി ചെമ്മണ്ണൂരും


വീടിന്റെ പണി കഴിയും വരെ കുട്ടികളെ തന്റെ വീട്ടിൽ താമസിപ്പിക്കും. വീടിന്റെ പണി പൂർത്തിയായാൽ അവരെ തിരികെ കൊണ്ടുവരുമെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി. തിരുവനന്തപുരം ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അംഗങ്ങൾ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭൂവുടമയായ വസന്തയിൽ നിന്നും ബോബി സ്ഥലം വിലയ്ക്കു വാങ്ങിയത്. കുട്ടികളുടെ പേരിൽ രജിസ്റ്റർ ചെയ്ത ഭൂമിയുടെ രേഖകൾ ഇന്നുതന്നെ കുട്ടികൾക്ക് കൈമാറും.

അതേസമയം, നിയമപരമായി ഭൂമി വസന്തയുടെ അല്ലെന്നും ബോബി ചെമ്മണ്ണൂരിന്റെ കയ്യിൽ നിന്നും ഭൂമി വാങ്ങില്ലെന്നും രാജന്റെ ഇളയ മകൻ രഞ്ജിത്ത് പറഞ്ഞു. നിയമവ്യവസ്ഥ അനുസരിച്ച് വസന്തയുടെ അല്ലാത്ത ഭൂമി ബോബിയെങ്ങനെ വാങ്ങിയെന്ന് അറിയില്ല എന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. നിയമപരമായി ഭൂമി സർക്കാർ തങ്ങൾക്ക് തരികയാണെങ്കിൽ വാങ്ങുമെന്നും രഞ്ജിത്ത് പറഞ്ഞു.

കുട്ടികൾക്ക് ബോബിയുടെ വീട്ടിലേക്ക് വരാൻ താൽപര്യം ഇല്ലെങ്കിൽ അവർക്ക് താമസിക്കാനുള്ള താൽക്കാലിക സൗകര്യം ഒരുക്കുമെന്ന് ചെമ്മണ്ണൂർ ബ്രാൻഡ് ജനറൽ മാനേജർ അനിൽ പറഞ്ഞു.

ഭൂമിയിൽ നിന്നും രാജനേയും കുടുംബത്തേയും ഒഴിപ്പിക്കാൻ പോലീസ് ശ്രമിക്കവെ ഡിസംബർ 22നാണ് നെയ്യാറ്റിൻകര രാജനും ഭാര്യ അമ്പിളിയും ആത്മഹത്യക്ക് ശ്രമിച്ചത്. അൽവാസിയായ വസന്തയുമായുള്ള ഭൂമി തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്