കോഴിക്കോട്: നാദാപുരത്തു നിന്നും തട്ടിക്കൊണ്ടുപോയ വ്യാപാരിയെ അക്രമികൾ വടകരയ്ക്കടുത്ത് ഉപേക്ഷിച്ചു. ബന്ധുക്കളെത്തി അഹമ്മദിനെ വീട്ടിലേക്ക് കൊണ്ടുപോയി. തൂണേരി മുടവന്തിയിൽ നിന്നാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ചോദ്യം ചെയ്യാൻ നാദാപുരം, കണ്ണൂർ സ്വദേശികളായ നാലു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അഹമ്മദിന്റെ ഭാര്യയുടേയും കുട്ടിയുടേയും മൊഴി റൂറൽ എസ്പിയുടെ നേതൃത്വത്തിൽ രേഖപ്പെടുത്തി. വീട്ടുകാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നാലുപേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം പുലർച്ചെ മുടവന്തിയിലെ വീട്ടിൽ നിന്നും പള്ളിയിലേക്ക് പോകും വഴിയാണ് അഹമ്മദിനെ തട്ടിക്കൊണ്ടുപോയത്.
ബന്ധുക്കൾ പരാതി നൽകിയെങ്കിലും പോലീസ് തുടക്കത്തിൽ അന്വേഷണം വൈകിപ്പിച്ചതായി പരാതിയുണ്ട്. അഹമ്മദിന്റെ സഹോദരന് പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം ലഭിച്ചതോടെയാണ് പോലീസ് വിഷയം ഗൗരവമായി എടുത്തത്. അറുപത് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.
നാട്ടുകാര്‍ പ്രതിഷേധിച്ചതിനെത്തുടർന്നാണ് തട്ടിക്കൊണ്ടു പോകൽ വകുപ്പ് പ്രകാരം കേസെടുത്തത്. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ചിരുന്നു, ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.
ബന്ധുക്കൾ പരാതി നൽകിയെങ്കിലും പോലീസ് തുടക്കത്തിൽ അന്വേഷണം വൈകിപ്പിച്ചതായി പരാതിയുണ്ട്. അഹമ്മദിന്റെ സഹോദരന് പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം ലഭിച്ചതോടെയാണ് പോലീസ് വിഷയം ഗൗരവമായി എടുത്തത്. അറുപത് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.
നാട്ടുകാര്‍ പ്രതിഷേധിച്ചതിനെത്തുടർന്നാണ് തട്ടിക്കൊണ്ടു പോകൽ വകുപ്പ് പ്രകാരം കേസെടുത്തത്. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ചിരുന്നു, ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.