ആപ്പ്ജില്ല

സ്ഥാനാർഥികളുടെ പേരിലുള്ള ക്രിമിനൽ കേസുകൾ പരസ്യപ്പെടുത്തണം

നിശ്ചിത ഫോർമാറ്റിൽ പ്രദേശത്തെ പ്രധാനപ്പെട്ട പത്രങ്ങളിൽ കുറഞ്ഞത് മൂന്ന് വ്യത്യസ്ത ദിവസങ്ങളിലും, പ്രധാന ടി.വി ചാനലുകളിൽ മൂന്ന് വ്യത്യസ്ത ദിവസങ്ങളിലും പരസ്യം നൽകണം. അതത് പാർലമെന്റ് മണ്ഡലത്തിൽ പ്രചാരമുള്ള പ്രമുഖ പത്രങ്ങളിലാണ് പരസ്യം നൽകേണ്ടത്.

Samayam Malayalam 17 Apr 2019, 8:38 pm
തിരുവനന്തപുരം: ക്രിമിനൽ കേസുകൾ സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിൽ സ്ഥാനാർഥികൾ വീഴ്ച വരുത്തിയാൽ കോടതിയലക്ഷ്യത്തിനും തെരഞ്ഞെടുപ്പ് ഹർജികൾക്കും പരിഗണിക്കാവുന്ന കാരണമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു.
Samayam Malayalam election commission


നിശ്ചിത ഫോർമാറ്റിൽ പ്രദേശത്തെ പ്രധാനപ്പെട്ട പത്രങ്ങളിൽ കുറഞ്ഞത് മൂന്ന് വ്യത്യസ്ത ദിവസങ്ങളിലും, പ്രധാന ടി.വി ചാനലുകളിൽ മൂന്ന് വ്യത്യസ്ത ദിവസങ്ങളിലും പരസ്യം നൽകണം. അതത് പാർലമെന്റ് മണ്ഡലത്തിൽ പ്രചാരമുള്ള പ്രമുഖ പത്രങ്ങളിലാണ് പരസ്യം നൽകേണ്ടത്. പത്രപരസ്യം കുറഞ്ഞത് 12 പോയിൻറ് ഫോണ്ട് സൈസിലായിരിക്കണം. ശ്രദ്ധിക്കുന്നതും വ്യക്തമായി കാണാവുന്നതുമായ രീതിയിലായിരിക്കണം പരസ്യം വരേണ്ടത്.

അച്ചടിരേഖ ടി.വിയിൽ വായിക്കാനാകും വിധമുള്ള നിശ്ചിത ഫോണ്ട് സൈസ് ടി.വി പരസ്യത്തിൽ ഉപയോഗിക്കണം. പരസ്യം ചുരുങ്ങിയത് ഏഴു സെക്കന്റെങ്കിലും വേണം. ടി.വിയിൽ രാവിലെ എട്ടുമണിക്കും രാത്രി 10 മണിക്കും ഇടയിലുള്ള സമയത്താണ് പരസ്യം സംപ്രേഷണം ചെയ്യേണ്ടത്. ഇംഗ്ലീഷിലോ പ്രാദേശിക ഭാഷയിലോ പരസ്യം നൽകാം. ഏപ്രിൽ 21 വരെയുള്ള പത്രങ്ങളിലും, എപ്രിൽ 21 ന് വൈകിട്ട് ആറുമണിവരെ ടി.വി ചാനലുകളിലും പരസ്യം നൽകാവുന്നതാണ്.

ക്രിമിനൽ കേസുകൾ സംബന്ധിച്ച വിവരങ്ങൾ സ്ഥാനാർഥി പ്രസിദ്ധീകരിക്കുന്നതിന്റെ ചെലവ് സ്ഥാനാർഥിയുടെ ചെലവ് കണക്കിൽ ഉൾപ്പെടുത്തും. രാഷ്ട്രീയ കക്ഷി പ്രസിദ്ധീകരിക്കുന്ന പരസ്യത്തിന്റെ ചെലവ് രാഷ്ട്രീയകക്ഷിയുടെ കണക്കിൽപെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

സ്ഥാനാർഥികളും രാഷ്ട്രീയകക്ഷികളും നിർദ്ദിഷ്ട സി 4, സി 5 ഫോർമാറ്റിലെ ഫോറത്തിലാണ് പരസ്യപ്പെടുത്തേണ്ടത്. ഇത് തെറ്റില്ലാതെ കൃത്യമായ വിവരങ്ങൾ ഉൾക്കൊള്ളിച്ച് പരസ്യപ്പെടുത്തിയില്ലെങ്കിൽ തിരഞ്ഞെടുപ്പ് ഹർജികളും കോടതിയലക്ഷ്യവുമുൾപ്പെടെയുള്ള കേസുകൾക്ക് പരിഗണിക്കാൻ കാരണമാകും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്