കൊച്ചി: രണ്ടു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ കൊച്ചി മെട്രോ തൂണിന് മുകളിൽ നിന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തിയ പൂച്ചക്കുട്ടിക്ക് 'മെട്രോ മിക്കി' എന്ന് പേരിട്ടു. സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് (എസ്പിസിഎ) അധികൃതരാണ് പൂച്ചക്കുഞ്ഞിന് ഓമനപ്പേര് നൽകിയത്. Also Read: രണ്ടു മണിക്കൂര്‍ നീണ്ട ശ്രമം; ഒടുവില്‍ മെട്രോ ട്രാക്കില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി
24 മണിക്കൂർ നിരീക്ഷണത്തിനായി പനമ്പള്ളി നഗർ മൃഗാശുപത്രിയിൽ കഴിയുന്ന പൂച്ചക്കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് അധികൃതർ പറഞ്ഞു. അഞ്ച് മാസം പ്രായമുള്ള പൂച്ച ഭയന്നിരുന്നു. പൂച്ചക്കുട്ടിയെ ഏറ്റെടുക്കാൻ തയ്യറായി നിരവധി പേരാണ് എത്തുന്നതെന്നും എസ്പിസിഎ അധികൃതർ വ്യക്തമാക്കി.
‘ടാബി’ ഇനത്തിൽപ്പെട്ട പൂച്ചക്കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകി. മറ്റ് പ്രതിരോധ കുത്തിവെപ്പുകളും നൽകും. ഇതിന് ശേഷമാകും ദത്ത് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുക. സംരക്ഷണം നൽകുമെന്ന് ഉറപ്പുള്ളവർക്ക് മാത്രമേ പൂച്ചയെ വളർത്താൻ നൽകുകയുള്ളൂവെന്നും എസ്പിസിഎ അധികൃതർ പറഞ്ഞു.
Also Read:'മൃഗങ്ങളെ പോലെ പെറ്റുകൂട്ടുന്നത് രാജ്യത്തിന് ദോഷം ചെയ്യും'; RSS തലവനെ പിന്തുണച്ച് വസീം റിസ്വി
വൈറ്റില ജംഗ്ഷന് സമീപത്തെ മെട്രോ തൂണിൽ നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് പൂച്ചയെ രക്ഷിച്ചത്. മെട്രോ അധികൃതരും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പൂച്ചയെ രക്ഷിച്ചത്. പൂച്ചയെ പുറത്തെടുക്കാന്‍ മെട്രോ അധികൃതര്‍ ഫയര്‍ ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. വലിയ ക്രെയിനുകളും വലകളുമെല്ലാം ഒരുക്കിയാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥർ പൂച്ചയെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയത്.
24 മണിക്കൂർ നിരീക്ഷണത്തിനായി പനമ്പള്ളി നഗർ മൃഗാശുപത്രിയിൽ കഴിയുന്ന പൂച്ചക്കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് അധികൃതർ പറഞ്ഞു. അഞ്ച് മാസം പ്രായമുള്ള പൂച്ച ഭയന്നിരുന്നു. പൂച്ചക്കുട്ടിയെ ഏറ്റെടുക്കാൻ തയ്യറായി നിരവധി പേരാണ് എത്തുന്നതെന്നും എസ്പിസിഎ അധികൃതർ വ്യക്തമാക്കി.
‘ടാബി’ ഇനത്തിൽപ്പെട്ട പൂച്ചക്കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകി. മറ്റ് പ്രതിരോധ കുത്തിവെപ്പുകളും നൽകും. ഇതിന് ശേഷമാകും ദത്ത് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുക. സംരക്ഷണം നൽകുമെന്ന് ഉറപ്പുള്ളവർക്ക് മാത്രമേ പൂച്ചയെ വളർത്താൻ നൽകുകയുള്ളൂവെന്നും എസ്പിസിഎ അധികൃതർ പറഞ്ഞു.
Also Read:'മൃഗങ്ങളെ പോലെ പെറ്റുകൂട്ടുന്നത് രാജ്യത്തിന് ദോഷം ചെയ്യും'; RSS തലവനെ പിന്തുണച്ച് വസീം റിസ്വി
വൈറ്റില ജംഗ്ഷന് സമീപത്തെ മെട്രോ തൂണിൽ നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് പൂച്ചയെ രക്ഷിച്ചത്. മെട്രോ അധികൃതരും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പൂച്ചയെ രക്ഷിച്ചത്. പൂച്ചയെ പുറത്തെടുക്കാന്‍ മെട്രോ അധികൃതര്‍ ഫയര്‍ ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. വലിയ ക്രെയിനുകളും വലകളുമെല്ലാം ഒരുക്കിയാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥർ പൂച്ചയെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയത്.