മലയാറ്റൂര്‍: മലയാറ്റൂര്‍ കുരിശുമുടി തീര്‍ത്ഥാടനകേന്ദ്രത്തിലെ റെക്ടറെ കപ്യാര് കുത്തിക്കൊന്നു. കുരിശുമുടി റെക്ടറായ ഫാ. സേവ്യര്‍ തേലക്കാട് (52) ആണ് കുത്തേറ്റു മരിച്ചത്. പള്ളിയിലെ കപ്യാരായ ജോണിയാണ് മലയാറ്റൂര്‍ കുരിശുമുടിയുടെ ആറാം സ്ഥലത്തു വെച്ചു വൈദികനെ കുത്തിയത്.
ഉടൻ തന്നെ അദ്ദേഹത്തെ അങ്കമാലി ലിറ്റിൽ ഫ്ലവര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. കുരിശുമുടിയുടെ ആറാം സ്ഥലത്തുനിന്നും താഴ്വാരത്തെത്തി ആശുപത്രിയിലെത്തിക്കാനുള്ള കാലതാമസം മൂലം രക്തം വാര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈദികന്റെ കാലിനായിരുന്നു കുത്തേറ്റത്.
ആക്രമണത്തിനു ശേഷം വനത്തിലേയ്ക്ക് ഓടി രക്ഷപെട്ട ജോണിയ്ക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. കപ്യാര് ജോണിയെ മൂന്നു മുൻപ് അച്ചടക്കനടപടിയുടെ ഭാഗമായി ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു.
ജോലിയിൽ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ഫാ. സേവ്യറുമായി വാക്കേറ്റത്തിലേർപ്പെട്ട പ്രതി അദ്ദേഹത്തെ കുത്തുകയായിരുന്നു എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
എറണാകുളം ചേരാനല്ലൂര്‍ സ്വദേശിയാണ് ഫാ. സേവ്യര്‍ തേലക്കാട്. ഏകദേശം അഞ്ചുവര്‍ഷമായി അദ്ദേഹം മലയാറ്റൂര്‍ കുരിശുമുടിയുടെ റെക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്ന് സീറോമലബാര്‍ സഭാ വക്താവ് ഫാ. ജിമ്മി പൂച്ചക്കാട്ട് പറഞ്ഞു. പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകൻ കൂടിയായിരുന്നു ഫാ. സേവ്യർ തേലക്കാട്.
1993 ഡിസംബർ 27ന് തിരുപ്പട്ടം സ്വീകരിച്ച ഫാ. സേവ്യർ തേലക്കാട്ട് സിഎൽസി അതിരൂപതാ ഡയറക്ടർ, പിഡിഡിപി വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്
ഉടൻ തന്നെ അദ്ദേഹത്തെ അങ്കമാലി ലിറ്റിൽ ഫ്ലവര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. കുരിശുമുടിയുടെ ആറാം സ്ഥലത്തുനിന്നും താഴ്വാരത്തെത്തി ആശുപത്രിയിലെത്തിക്കാനുള്ള കാലതാമസം മൂലം രക്തം വാര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈദികന്റെ കാലിനായിരുന്നു കുത്തേറ്റത്.
ആക്രമണത്തിനു ശേഷം വനത്തിലേയ്ക്ക് ഓടി രക്ഷപെട്ട ജോണിയ്ക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. കപ്യാര് ജോണിയെ മൂന്നു മുൻപ് അച്ചടക്കനടപടിയുടെ ഭാഗമായി ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു.
ജോലിയിൽ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ഫാ. സേവ്യറുമായി വാക്കേറ്റത്തിലേർപ്പെട്ട പ്രതി അദ്ദേഹത്തെ കുത്തുകയായിരുന്നു എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
എറണാകുളം ചേരാനല്ലൂര്‍ സ്വദേശിയാണ് ഫാ. സേവ്യര്‍ തേലക്കാട്. ഏകദേശം അഞ്ചുവര്‍ഷമായി അദ്ദേഹം മലയാറ്റൂര്‍ കുരിശുമുടിയുടെ റെക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്ന് സീറോമലബാര്‍ സഭാ വക്താവ് ഫാ. ജിമ്മി പൂച്ചക്കാട്ട് പറഞ്ഞു. പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകൻ കൂടിയായിരുന്നു ഫാ. സേവ്യർ തേലക്കാട്.
1993 ഡിസംബർ 27ന് തിരുപ്പട്ടം സ്വീകരിച്ച ഫാ. സേവ്യർ തേലക്കാട്ട് സിഎൽസി അതിരൂപതാ ഡയറക്ടർ, പിഡിഡിപി വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്