ആപ്പ്ജില്ല

പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സിബിഐ

ലാവ്‍ലിനില്‍ പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സിബിഐ

Samayam Malayalam 28 Jul 2018, 1:11 pm
ന്യൂഡല്‍ഹി: ലാവ്‌ലിന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സിബിഐ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
Samayam Malayalam പിണറായി വിജയൻ
കേരള മുഖ്യമന്ത്രി പിണറായി വിജയൻ


വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയന്‍ കാനഡയില്‍ ഉള്ളപ്പോഴാണ് കരാറില്‍ മാറ്റം ഉണ്ടായത്. ഇത് പിണറായി വിജയന്‍റെ അറിവോടെയാകാതെ തരമില്ലെന്നും സിബിഐ പുതിയ സത്യവാങ്‍മൂലത്തില്‍ വാദിച്ചു.

കെഎസ്‍ഇബിക്ക് കനത്ത നഷ്‍ടവും എസ്‍എന്‍സി ലാവ്‍ലിന്‍ കമ്പനിക്ക് വലിയ ലാഭവും പിണറായി വിജയന്‍റെ പ്രവൃത്തിമൂലം ഉണ്ടായി. കഴിഞ്ഞ ഓഗസ്റ്റ് മാസം നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ പിണറായി വിജയനും ഊര്‍ജ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയും കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കി.

ഈ വിധി ചോദ്യം ചെയ്‍ത്‍ സുപ്രീംകോടതിയില്‍ സിബിഐ ഹര്‍ജി നല്‍കിയിരുന്നു.

1996-98 കാലഘട്ടത്തില്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ ഇടപെട്ട് കനേഡിയന്‍ കമ്പനിയായ എസ്‍എന്‍സി ലാവ്‍ലിന് ഏതാനും ജലവൈദ്യുത പദ്ധതികളുടെ നവീകരണ കരാര്‍ നല്‍കിയതാണ് കേസിന് ആധാരം.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിനുള്ള വിതരണ-കോണ്‍ട്രാക്റ്റ് നല്‍കിയതിലൂടെ ഖജനാവിന് വലിയ നഷ്‍ടമുണ്ടായെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി. കോണ്‍ഗ്രസ് സര്‍ക്കാര്‍ ആണ് എസ്‍എന്‍സി-ലാവ്‍ലിന്‍ കമ്പനിയെ കണ്‍സള്‍ട്ടന്‍സിയായി ക്ഷണിച്ചത്. ഈ കരാര്‍ 1997ല്‍ പിണറായി വിജയന്‍റെ കാലത്ത് വിതരണ കരാര്‍ ആയി മാറ്റി.

കംപ്ട്രോളര്‍ ഓഡിറ്റര്‍ ജനറല്‍ അന്വേഷണത്തില്‍ 374 കോടി രൂപയുടെ നഷ്‍ടം കണ്ടെത്തി. 2003ല്‍ അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി എ.കെ ആന്‍റണി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‍തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്