കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അസ്വാഭാവിക മരണത്തിന് കേസെടുത്തു. എറണാകുളം സി.ജെ.എം കോടതിയിലാണ് സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിച്ചത്. എഫ്.ഐ.ആറില്‍ ആരുടേയും പേര് പരാമര്‍ശിച്ചിട്ടില്ല.
ഹൈക്കോടതി നിർദേശത്തെ തുടർന്ന് ഈ മാസം 18നാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്. ഏഴ് വാല്യങ്ങളായി 2,229 പേജുള്ള കേസ് ഫയല്‍ പോലീസ് സി.ബി.ഐയ്ക്ക് കൈമാറിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് സി.ബി.ഐ കൊച്ചി യൂണിറ്റ് ഡിവൈ.എസ്.പി ജോര്‍ജ് ജയിംസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
മണിയുടെ മരണവുമായി ബന്ധപ്പെട്ട് ആയിരത്തോളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മരണത്തില്‍ അസ്വാഭാവികമായി ഒന്നും ഇല്ലെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്. എന്നാൽ മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഭാര്യ നിമ്മിയും സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്നാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
CBI submits FIR in Kalabhavan Mani death case
Kalabhavan Mani death case: CBI files case for unnatural death.
ഹൈക്കോടതി നിർദേശത്തെ തുടർന്ന് ഈ മാസം 18നാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്. ഏഴ് വാല്യങ്ങളായി 2,229 പേജുള്ള കേസ് ഫയല്‍ പോലീസ് സി.ബി.ഐയ്ക്ക് കൈമാറിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് സി.ബി.ഐ കൊച്ചി യൂണിറ്റ് ഡിവൈ.എസ്.പി ജോര്‍ജ് ജയിംസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
മണിയുടെ മരണവുമായി ബന്ധപ്പെട്ട് ആയിരത്തോളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മരണത്തില്‍ അസ്വാഭാവികമായി ഒന്നും ഇല്ലെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്. എന്നാൽ മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഭാര്യ നിമ്മിയും സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്നാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
CBI submits FIR in Kalabhavan Mani death case
Kalabhavan Mani death case: CBI files case for unnatural death.