തൃശൂര്‍: നിപ ഭീതിയിലുള്ള കേരളത്തിന് എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ കേന്ദ്രസഹായം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഗുരുവായൂരിൽ ബിജെപിയുടെ അഭിനന്ദൻ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കേരളത്തിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത് ദൗര്‍ഭാഗ്യകരമായ വാര്‍ത്തയാണ്. ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. കേന്ദ്രസര്‍ക്കാര്‍ ഗൗരവകരമായാണ് നിപയെ നിരീക്ഷിക്കുന്നത്. ഈ കാര്യത്തിൽ കേരളത്തിലെ ജനങ്ങളോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ ഉണ്ട്. കേരള സര്‍ക്കാരിൻ്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണപിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നിപ രോഗബാധിതനായ വിദ്യാര്‍ത്ഥിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥിയുടെ രക്തസാംപിൾ ഇന്ന് വീണ്ടും പരിശോധിക്കും. കളമശേരി മെഡിക്കൽ കോളേജിലെ പ്രത്യേക ലാബിലാണ് പരിശോധന നടത്തുന്നത്. വിദ്യാര്‍ത്ഥിയുമായി നേരിട്ട് ഇടപെഴുകിയ 52 പേരുടെ ചുരുക്കപ്പട്ടികയും ആരോഗ്യവകുപ്പ് തയ്യാറാക്കുന്നുണ്ട്.
അതേസമയം നിപ രോഗബാധിതനായ വിദ്യാര്‍ത്ഥിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥിയുടെ രക്തസാംപിൾ ഇന്ന് വീണ്ടും പരിശോധിക്കും. കളമശേരി മെഡിക്കൽ കോളേജിലെ പ്രത്യേക ലാബിലാണ് പരിശോധന നടത്തുന്നത്. വിദ്യാര്‍ത്ഥിയുമായി നേരിട്ട് ഇടപെഴുകിയ 52 പേരുടെ ചുരുക്കപ്പട്ടികയും ആരോഗ്യവകുപ്പ് തയ്യാറാക്കുന്നുണ്ട്.