ന്യൂഡൽഹി: കൊവിഡ്-19 മൂന്നാം തരംഗ സാധ്യതകൾ നിലനിൽക്കെ കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളുമായി ചർച്ച നടത്താനൊരുങ്ങി കേന്ദ്രം. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയാത്ത സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രണ്ട് സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി ഇന്ന് ചർച്ച നടത്തുക.
ഓൺലൈൻ മുഖേനെയാണ് ചർച്ച നടക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ കുറഞ്ഞ തോതിൽ തുടരുമ്പോൾ കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് ബാധിതരുടെ എണ്ണം ഉയർന്ന തോതിലാണ്. മൂന്നാം തരംഗത്തിന് സാധ്യത കൽപ്പിക്കുന്ന മാസങ്ങൾ അടുക്കുന്നതിനാൽ രണ്ട് സംസ്ഥാനങ്ങളിലെയും കൊവിഡ് സാഹചര്യം ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ചീഫ് സെക്രട്ടറിമാരുമായി ചർച്ച നടത്തുന്നത്.
കേരളത്തിലെ കൊവിഡ് കേസുകൾ ഉയർന്ന തോതിൽ തുടരുകയാണ്. സംസ്ഥാന ആരോഗ്യവകുപ്പ് തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 11,586 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59 ആണ്. 1,36,814 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,29,628 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,33,215 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. തിങ്കളാഴ്ച 135 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,170 ആയി. പ്രതിരോധ വാക്സിൻ ദൗർലഭ്യം കേരളത്തിന് തിരിച്ചടിയാകുന്നുണ്ട്.
ഓൺലൈൻ മുഖേനെയാണ് ചർച്ച നടക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ കുറഞ്ഞ തോതിൽ തുടരുമ്പോൾ കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് ബാധിതരുടെ എണ്ണം ഉയർന്ന തോതിലാണ്. മൂന്നാം തരംഗത്തിന് സാധ്യത കൽപ്പിക്കുന്ന മാസങ്ങൾ അടുക്കുന്നതിനാൽ രണ്ട് സംസ്ഥാനങ്ങളിലെയും കൊവിഡ് സാഹചര്യം ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ചീഫ് സെക്രട്ടറിമാരുമായി ചർച്ച നടത്തുന്നത്.
കേരളത്തിലെ കൊവിഡ് കേസുകൾ ഉയർന്ന തോതിൽ തുടരുകയാണ്. സംസ്ഥാന ആരോഗ്യവകുപ്പ് തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 11,586 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59 ആണ്. 1,36,814 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,29,628 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,33,215 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. തിങ്കളാഴ്ച 135 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,170 ആയി. പ്രതിരോധ വാക്സിൻ ദൗർലഭ്യം കേരളത്തിന് തിരിച്ചടിയാകുന്നുണ്ട്.