കൊണ്ടോട്ടി: കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം ശനിയാഴ്ച ഡൽഹിയിൽ നടക്കും. കേരളത്തിന്‍റെ നറുക്കെടുപ്പ് തീയതി നീട്ടിവെക്കണമെന്ന ആവശ്യം യോഗത്തിലെ പ്രധാന ചർച്ചാവിഷയമാകും. 22നുള്ളിൽ നറുക്കെടുപ്പ് അവസാനിപ്പിക്കണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നത്.
അഞ്ചാം വർഷ അപേക്ഷകരുടെ വിഷയത്തിൽ കേരള ഹജ്ജ് കമ്മിറ്റി നൽകിയ കേസിൽ സുപ്രീം കോടതിയിൽ ജനുവരി 30ന് വാദം നടക്കുന്നുണ്ട്. ഇതിനുശേഷം ഫെബ്രുവരി രണ്ടിന് നറുക്കെടുപ്പ് നടത്താമെന്നായിരുന്നു കേരളം അറിയിച്ചത്. എന്നാൽ അനുകൂല നിലപാടായിരുന്നില്ല കേന്ദ്ര ഹജ്ജ് കമ്മിറ്റി സ്വീകരിച്ചത്. കേരളം നടത്തിയില്ലെങ്കിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി തന്നെ 22 ന് നറുക്കെടുപ്പ് നടത്തിയേക്കും. ശനിയാഴ്ച നടക്കുന്ന യോഗത്തിൽ കരിപ്പൂർ എംബാർക്കേഷൻ പോയന്റുമായി ബന്ധപ്പെട്ട വിഷയവും അവതരിപ്പിക്കും.
അഞ്ചാം വർഷ അപേക്ഷകരുടെ വിഷയത്തിൽ കേരള ഹജ്ജ് കമ്മിറ്റി നൽകിയ കേസിൽ സുപ്രീം കോടതിയിൽ ജനുവരി 30ന് വാദം നടക്കുന്നുണ്ട്. ഇതിനുശേഷം ഫെബ്രുവരി രണ്ടിന് നറുക്കെടുപ്പ് നടത്താമെന്നായിരുന്നു കേരളം അറിയിച്ചത്. എന്നാൽ അനുകൂല നിലപാടായിരുന്നില്ല കേന്ദ്ര ഹജ്ജ് കമ്മിറ്റി സ്വീകരിച്ചത്. കേരളം നടത്തിയില്ലെങ്കിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി തന്നെ 22 ന് നറുക്കെടുപ്പ് നടത്തിയേക്കും. ശനിയാഴ്ച നടക്കുന്ന യോഗത്തിൽ കരിപ്പൂർ എംബാർക്കേഷൻ പോയന്റുമായി ബന്ധപ്പെട്ട വിഷയവും അവതരിപ്പിക്കും.