ആപ്പ്ജില്ല

ഹജ്ജ് ക്യാമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

ഇന്ത്യയിൽനിന്ന് സർക്കാർ വഴി ഇത്തവണ ഒന്നേമുക്കാൽ ലക്ഷം പേരാണ് ഹജ്ജിനു പോകുന്നത്. കേരളത്തിൽനിന്ന് പന്ത്രണ്ടായിരത്തോളം പേരുണ്ട‌്.

Samayam Malayalam 1 Aug 2018, 1:28 pm
കൊച്ചി: ഹജ്ജിനു പോകുന്നവർക്ക‌്, അപേക്ഷ സമർപ്പിക്കുന്നതു മുതൽ തിരിച്ചുവരുന്നതുവരെ ആവശ്യമായ എല്ലാവിധ സഹായങ്ങളും സൗകര്യങ്ങളും സമയബന്ധിതമായി ചെയ്തുകൊടുക്കാൻ സർക്കാരും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സംസ്ഥാന ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Samayam Malayalam hajj


ഹജ്ജ് തീര്‍ത്ഥാടന കാലത്തെ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ കേന്ദ്ര ഹജ്ജ് കമ്മറ്റിയും സൗദി അറേബ്യയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും പ്രശംസിച്ചതായി പിണറായി പറഞ്ഞു. കേരളാമോഡൽ ഹജ്ജ് സേവനം ഇതര സംസ്ഥാനങ്ങളിൽക്കൂടി നടപ്പാക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നതെന്നും പിണറായി വ്യക്തമാക്കി.

ഇന്ത്യയിൽ ഹജ്ജിന‌് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത് കേരളത്തിലാണ്. ഇന്ത്യയിൽനിന്ന് സർക്കാർ വഴി ഇത്തവണ ഒന്നേമുക്കാൽ ലക്ഷം പേരാണ് ഹജ്ജിനു പോകുന്നത്. കേരളത്തിൽനിന്ന് പന്ത്രണ്ടായിരത്തോളം പേരുണ്ട‌്. രണ്ടുവയസ്സിൽ താഴെയുള്ള 25 കുഞ്ഞുങ്ങളും ഇത്തവണ യാത്രാ സംഘത്തിലുണ്ട്. ഇന്ത്യയിൽനിന്ന‌് പുരുഷസഹായമില്ലാതെ ഹജ്ജിനു പോകുന്ന 1300 വനിതകളിൽ, 1100 പേരും കേരളത്തിൽ നിന്നാണ്.

നിസ്വാർഥ സേവനം നടത്തുന്ന ഹജ്ജ് ട്രെയ്നർമാർ, ക്യാമ്പ് വളന്റിയർമാർ എന്നിവരുടെ പ്രവർത്തനം കേരളത്തിന്റെ മാത്രം സവിശേഷതയാണ്. പ്രതിഫലം പറ്റാതെയാണ് അവർ ഈ സേവനം ചെയ്യുന്നത്. മൂന്ന് വനിതകളുൾപ്പെടെ 58 പേരാണ് ഇത്തവണ സൗദിയിലേക്ക് വളന്റിയർ സേവനത്തിനു പുറപ്പെടുന്നത്.

തീർഥാടകർക്കുവേണ്ട കുത്തിവയ്പ്പ‌് നൽകാനും പ്രതിരോധ മരുന്ന് ലഭ്യമാക്കാനും ആരോഗ്യവകുപ്പ‌് ശ്രദ്ധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രി കെടി ജലീല്‍ ,കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയവരുള്‍പ്പെടെ ഒട്ടേറെ പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്