ആപ്പ്ജില്ല

ഓഖി: മത്സ്യത്തൊഴിലാളികളോട് കേന്ദ്രം വാക്ക് പാലിച്ചില്ലെന്ന് മുഖ്യമന്ത്രി

ഓഖി ദുരന്തത്തിന് പിന്നാലെ മത്സ്യത്തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനങ്ങൾ കേന്ദ്ര സർക്കാർ പാലിച്ചില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി

Samayam Malayalam 1 Dec 2018, 9:21 am
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ ദുരിത ബാധിതരായ മത്സ്യത്തൊഴിലാളികളെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഖി ദുരന്തത്തിന് പിന്നാലെ മത്സ്യത്തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനങ്ങൾ കേന്ദ്ര സർക്കാർ പാലിച്ചില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 422 കോടി അടിയന്തിര സഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 133 കോടി രൂപ മാത്രമാണ് കേന്ദ്രസർക്കാർ ഓഖി ദുരന്തബാധിതർക്കായി അനുവദിച്ചതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
Samayam Malayalam pinarayi vijayan in passing out parade


ഓഖി ദുരന്ത വാർഷികവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ ചടങ്ങിലാണ് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. കേരളം ആവശ്യപ്പെട്ട സാമ്പത്തിക പാക്കേജ് കേന്ദ്രം ഇപ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് 108 കോടി മാത്രമാണ് ലഭിച്ചത്. എന്നിട്ടും 110 കോടിയുടെ പദ്ധതികൾക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നൽകിയത്. എന്നിട്ടും സംസ്ഥാന സർക്കാർ തുക വക മാറ്റുന്നെന്ന് ചിലർ വ്യാജ പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്