ആപ്പ്ജില്ല

റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്‍റെ ടാബ്ലോയും കേന്ദ്രം ഒഴിവാക്കി

നേരത്തെ പശ്ചിമബംഗാളിന്‍റെയും മഹാരാഷ്ട്രയുടെയും നിശ്ചല ദൃശ്യങ്ങൾക്കും കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. തുടർച്ചയായ രണ്ടാം വർഷമാണ് കേരളത്തിന്‍റെ നിശ്ചലദൃശ്യത്തിന് കേന്ദ്രം അനുമതി നിഷേധിച്ചിരിക്കുന്നത്.

Samayam Malayalam 3 Jan 2020, 8:22 am
ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് കേരളത്തിന്‍റെ ടാബ്ലോയും കേന്ദ്രം ഒഴിവാക്കി. പശ്ചിമബംഗാളിനും മഹാരാഷ്ട്രയ്ക്കും അനുമതി നിഷേധിച്ചതിനു പിന്നാലെയാണ് കേരളത്തിന്‍റെ നിശ്ചലദൃശ്യത്തിനും അനുമതി നിഷേധിച്ചത്. പരിശോധനയുടെ മൂന്നാം റൗണ്ടിലാണ് കേരളത്തെ തള്ളിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
Samayam Malayalam pinarayi vijayan


തുടർച്ചയായ രണ്ടാം വർഷമാണ് കേരളത്തിന്‍റെ നിശ്ചലദൃശ്യത്തിന് അനുമതി നിഷേധിച്ചിരിക്കുന്നത്. കഴിഞ്ഞവർഷവും കേരളത്തിന്‍റെ ടാബ്ലോ പരേഡിൽ പ്രദർശിപ്പിച്ചിരുന്നില്ല. ഇത്തവണ എന്തുകൊണ്ടാണ് കേരളത്തിന്‍റെ ടാബ്ലോയ്ക്ക് അനുമതി നിഷേധിച്ചതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

Also Read:റിപ്പബ്ലിക്ക് ദിന പരേഡ്; പശ്ചിമ ബംഗാളിന്റെ ടാബ്ലോ തള്ളി കേന്ദ്രം

കഴിഞ്ഞദിവസമാണ് പശ്ചിമബംഗാളിന്‍റെ ടാബ്ലോയ്ക്ക് അനുമതി നിഷേധിച്ചെന്ന വാർത്ത പുറത്തുവന്നത്. രണ്ട് കമ്മിറ്റികളുടെ പരിശോധനയ്ക്ക് ശേഷമായിരുന്നു പശ്ചിമ ബംഗാളിന്‍റെ ടാബ്ലോ പ്രമേയം തള്ളാൻ തീരുമാനിച്ചതെന്നായിരുന്നു കേന്ദ്രം അറിയിച്ചത്. പൗരത്വ നിയമ ഭേദഗതിയ്‍ക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് പശ്ചിമബംഗാളിനെ ഒഴിവാക്കിയതെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തിനും അനുമതിയില്ലെന്ന റിപ്പോർട്ട് പുറത്തുവന്നത്.

56 ടാബ്ലോ പ്രമേയങ്ങളാണ് ഇത്തവണ കമ്മിറ്റിക്കു മുന്നിലെത്തിയത്. കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമായി 32 പ്രമേയങ്ങളും വിവിധ വകുപ്പുകളിൽ നിന്നായി 24 പ്രമേയങ്ങളുമാണ് കേന്ദ്രം പരിശോധിച്ചത്. ഇതിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ 16 സംസ്ഥാനങ്ങളിൽ നിന്നും, ആറ് വകുപ്പുകളിൽ നിന്നുമുള്ള ടാബ്ലോകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്.

പ്രതിരോധ വകുപ്പാണ് അപേക്ഷകള്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത്. അഞ്ച് ഘട്ടങ്ങളിലായാണ് അപേക്ഷകള്‍ പരിശോധിക്കുക. ഇതിൽ മൂന്നാം ഘട്ടത്തിലാണ് കേരളം പുറത്തായത്. ബംഗാളും മഹാരാഷ്ട്രയും രണ്ടാം ഘട്ടത്തില്‍ പുറത്തായിരുന്നു. ബംഗാളി കലാകാരന്‍ ബാപ്പ ചക്രിവര്‍ത്തിയാണ് കേരളത്തിന്റെ ടാബ്ലോ ഒരുക്കിയത്. ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബോൽസൊനാരോയാണ് ഇത്തവണ റിപ്പബ്ലിക്ക് ദിനത്തിൽ മുഖ്യാതിഥി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്