ആപ്പ്ജില്ല

ഡി സിനിമാസിന് പ്രവ‍ത്തനാനുമതി: ദിലീപ് 20 ലക്ഷം കൈക്കൂലി നല്‍കിയെന്ന് ആരോപണം

വിജിലന്‍സ് അന്വേഷണത്തിന് ചാലക്കുടി നഗരസഭ

TNN 17 Jul 2017, 5:49 pm
ചാലക്കുടി: തന്‍റെ ഉടമസ്ഥതയില്‍ ചാലക്കുടിയിലുള്ള ഡി-സിനിമാസ് എന്ന തീയറ്റര്‍ സമുച്ചയത്തിന് പ്രവര്‍ത്തനാനുമതി ലഭിക്കാന്‍ നടന്‍ ദിലീപ് 20 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന് ആരോപണം. ഇക്കാര്യം വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ചാലക്കുടി നഗരസഭ ശുപാര്‍ശ ചെയ്‍തു.
Samayam Malayalam chalakkudy municipality initiates vigilance enquiry against dileep
ഡി സിനിമാസിന് പ്രവ‍ത്തനാനുമതി: ദിലീപ് 20 ലക്ഷം കൈക്കൂലി നല്‍കിയെന്ന് ആരോപണം


തിങ്കളാഴ്‍ച ചേര്‍ന്ന നഗരസഭാ യോഗത്തില്‍ എല്‍ഡിഎഫ് അംഗങ്ങളാണ് ആരോപണമുന്നയിച്ചത്. യുഡിഎഫ് ഭരണകാലത്ത് 2014ലാണ് തീയറ്റര്‍ സമുച്ചയത്തിന് അന്നത്തെ നഗരസഭാ കൗണ്‍സില്‍ പ്രവര്‍ത്തനാനുമതി നല്‍കിയത്. ഇത് ലഭിക്കാന്‍ ദിലീപ് 20 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നായിരുന്നു ആരോപണം. തുടര്‍ന്ന് ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ കൗണ്‍സില്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു.

ടൗണ്‍ഹാള്‍ നിര്‍മാണത്തിനും താരം 5 ലക്ഷം രൂപ നല്‍കിയതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയ്‍ക്കെടുക്കും മുന്‍പുതന്നെ യുഡിഎഫ് അംഗങ്ങള്‍ യോഗം ബഹിഷ്‍കരിച്ചു.

Chalakkudy municipality initiates vigilance enquiry against Dileep

Chalakkudy municipality has decided to initiate a vigilance enquiry aginst actor Dileep for allegedly paying bribe for securing permission for his cinema theatre.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്