ആപ്പ്ജില്ല

മലമ്പുഴയിൽ വിഎസിൻ്റെ പിന്‍ഗാമിയാര്? സാധ്യതകൾ ഇങ്ങനെ, തന്ത്രങ്ങളൊരുക്കി സിപിഎം

ഇടതുമുന്നണിയുടെ ഉരുക്കുകോട്ടകളിലൊന്ന് എന്നറിയപ്പെടുന്ന മലമ്പുഴയിൽ മത്സരിക്കാൻ ഇത്തവണ വിഎസ് അച്യുതാനന്ദൻ ഉണ്ടാകില്ല

Samayam Malayalam 3 Feb 2021, 8:22 am
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ഒരുക്കങ്ങൾ വേഗത്തിലാക്കുകയാണ് പാർട്ടികൾ. സ്ഥാനാർഥി നിർണയം അടക്കമുള്ള കാര്യങ്ങളിൽ ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്‌തു തുടങ്ങി. ഭരണത്തുടർച്ച ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിനെ നേരിടുന്ന സിപിഎം യുവാക്കൾ ഉൾപ്പെടെയുള്ളവരെ മത്സര രംഗത്തിറക്കാനുള്ള ആലോചനയാണ് നടത്തുന്നത്. ഇതിനിടെ 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴയിൽ ആരാകും മലമ്പുഴയിൽ സിപിഎം സ്ഥാനാർഥി എന്ന ചോദ്യം ഉയർന്നു തുടങ്ങി. അനാരോഗ്യം കാരണം മത്സരരംഗത്തു നിന്ന് വിഎസ് അച്യുതാനന്ദൻ പിന്മാറിയതോടെയാണ് സിപിഎം ശക്തി കേന്ദ്രമായ മലമ്പുഴയിൽ ആര് എന്ന ചോദ്യമുയരുന്നത്.
Samayam Malayalam chances of ldf candidates in malampuzha constituency in 2021 kerala assembly election as vs achuthanandan is absent
മലമ്പുഴയിൽ വിഎസിൻ്റെ പിന്‍ഗാമിയാര്? സാധ്യതകൾ ഇങ്ങനെ, തന്ത്രങ്ങളൊരുക്കി സിപിഎം


നിർണായകമാകുന്നത് വിഎസിൻ്റെ അഭാവം

ഇടതുമുന്നണിയുടെ ഉരുക്കുകോട്ടകളിലൊന്ന് എന്നറിയപ്പെടുന്ന മലമ്പുഴയിൽ മത്സരിക്കാൻ ഇത്തവണ വിഎസ് അച്യുതാനന്ദൻ ഉണ്ടാകില്ല. മത്സരരംഗത്ത് നിന്നും മാറി നിൽക്കുന്ന അദ്ദേഹം പ്രചാരണങ്ങളിലും രംഗത്തിറങ്ങില്ല. ഈ സാഹചര്യത്തിൽ ഒരിക്കൽ പോലും ഇടതുമുന്നണിയെ കൈവിടാത്ത മലമ്പുഴയിൽ ഇത്തവണ ആരാകും സ്ഥാനാർഥി എന്ന ചോദ്യമാണ് ഉയരുന്നത്. സ്ഥാനാർഥി നിർണയത്തിൽ സിപിഎമ്മിൽ ഏകദേശ ധാരണകൾ ഉണ്ടെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ആരാകും ഇടതുമുന്നണി സ്ഥാനാർഥി?

എന്നും ഒപ്പം നിന്ന മണ്ഡലം കൈവിട്ട് പോകാതിരിക്കാനുള്ള നീക്കങ്ങളാണ് സിപിഎം ആസൂത്രണം ചെയ്യുന്നത്. ശക്തരായ സ്ഥാനാർഥികളെ തന്നെ മലമ്പുഴയിൽ ഇറക്കാനാണ് ആലോചന. എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ, എം ബി രാജേഷ്, എഎൻ കൃഷ്‌ണദാസ് എന്നിവരുടെ പേരുകൾ മണ്ഡലത്തിലേക്ക് ഉയർന്ന് കേൾക്കുന്നതാണ് റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മണ്ഡലം കൈവിട്ട് പോകാതിരിക്കാൻ ജനകീയനായ വ്യക്തികളാണ് പരിഗണനയിലുള്ളത്.

പ്രാദേശിക നേതാക്കൾ പാരിഗണനയിൽ?

മുതിർന്ന നേതാക്കൾക്കൊപ്പം മണ്ഡലത്തിലേക്ക് പ്രാദേശികൾ നേതാക്കളെയും സിപിഎം പരിഗണിക്കുന്നുണ്ട്. ജില്ല കമ്മിറ്റിയംഗമായ പി എ ഗോകുൽദാസ്, പുതുശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ്, സിഐടി യു നേതാവ് പ്രഭാകരൻ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നാണ് റിപ്പോട്ടുകൾ. പ്രഭാകരൻ ഒഴികെയുള്ള രണ്ട് പേർക്കും തെരഞ്ഞെടുപ്പിൻ്റെ ചുമതലകൾ ഉള്ളതിനാൽ മത്സരരംഗത്ത് നിന്നും മാറി നിൽക്കാനാണ് സാധ്യത.

പ്രതീക്ഷയോടെ ബിജെപി

മലമ്പുഴ മണ്ഡലത്തിൽ കോൺഗ്രസിനെക്കാൾ കൂടുതൽ ആത്മവിശ്വാസം ബിജെപിക്കാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടുവിഹിതം വർധിച്ചത് ബിജെപിക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളിൽ വോട്ടു ശതമാനത്തിൽ വലിയ വർധനയുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ സാഹചര്യം പ്രതിഫലിക്കുമെന്ന വിശ്വാസമാണ് ബിജെപിക്കുള്ളത്. 2016ലെ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറാണ് മലമ്പുഴയിൽ രണ്ടാമതെത്തിയത്. 27,000 ത്തോളം വോട്ടുകളായിരുന്നു വിഎസിന്റെ ഭൂരിപക്ഷം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്