കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള കന്യാസ്ത്രീയുടെ പീഡന പരാതിയിൽ കുറ്റപത്രം ചൊവ്വാഴ്ച കോടതിയിൽ സമര്‍പ്പിക്കും. കുറ്റപത്രം വൈകുന്നതിൽ പ്രതിഷേധിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ സമരത്തിന് ഒരുങ്ങവെയാണ് തീരുമാനം. ഫ്രാങ്കോ മുളക്കലിനെതിരായ കേസിൽ അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കി ഒരു മാസം കഴിഞ്ഞാണ് ഡിജിപി അനുമതി നൽകുന്നത്. കുറ്റപത്രം നവംബറിൽ തന്നെ തയ്യാറാക്കിയെന്നാണ് അന്വേഷണ സംഘം അവകാശപ്പെടുന്നത്. എന്നാൽ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം വൈകിയതോടെ നടപടി ഇഴയുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 21 നാണ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തത്. കൊച്ചി വഞ്ചി സ്ക്വയറിൽ 15 ദിവസം കന്യാസ്ത്രീമാര്‍ സമരം നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇതിന് ശേഷം ഫ്രാങ്കോ മുളക്കലിന് ജാമ്യം ലഭിച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 21 നാണ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തത്. കൊച്ചി വഞ്ചി സ്ക്വയറിൽ 15 ദിവസം കന്യാസ്ത്രീമാര്‍ സമരം നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇതിന് ശേഷം ഫ്രാങ്കോ മുളക്കലിന് ജാമ്യം ലഭിച്ചിരുന്നു.