കുണ്ടറ: കൊല്ലം മുഖത്തലയില്‍ 14 കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മൂന്നുദിവസം മുമ്പ് കാണാതായ കുണ്ടറ കുരീപ്പള്ളി ജോബ് ഭവനില്‍ ജോബ് ജി ജോണിന്റെ മകന്‍ ജിത്തു ജോബി (14)ന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലില്‍ കണ്ടെത്തിയത് .സംഭവവുമായി
ബന്ധപ്പെട്ട് ജിത്തുവിന്‍റെ അമ്മ ജയമോളെ ചാത്തന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ കൊന്നത് അമ്മയാണെന്നാണ് സൂചന. മകനെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തുകയായിരുന്നെന്ന് ഇവര്‍ കുറ്റസമ്മതം നടത്തിയതായാണ് വിവരം
കുണ്ടറ എംജിഡിഎച്ചഎസ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ജിത്തു. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് .ജിത്തുവിന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ വൈകിട്ട് നാലുമണിയോടുകൂടി കണ്ടെത്തിയത്.
പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് ജയമോളില്‍നിന്ന് കൊലപാതക സൂചന കിട്ടിയത്. തിങ്കളാഴ്ച രാത്രിയാണ് കുട്ടിയെ കാണാതായെന്ന് പരാതി നല്‍കുന്നത്.
ബന്ധപ്പെട്ട് ജിത്തുവിന്‍റെ അമ്മ ജയമോളെ ചാത്തന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ കൊന്നത് അമ്മയാണെന്നാണ് സൂചന. മകനെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തുകയായിരുന്നെന്ന് ഇവര്‍ കുറ്റസമ്മതം നടത്തിയതായാണ് വിവരം
കുണ്ടറ എംജിഡിഎച്ചഎസ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ജിത്തു. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് .ജിത്തുവിന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ വൈകിട്ട് നാലുമണിയോടുകൂടി കണ്ടെത്തിയത്.
പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് ജയമോളില്‍നിന്ന് കൊലപാതക സൂചന കിട്ടിയത്. തിങ്കളാഴ്ച രാത്രിയാണ് കുട്ടിയെ കാണാതായെന്ന് പരാതി നല്‍കുന്നത്.