ആപ്പ്ജില്ല

ചെങ്ങന്നൂരിൽ ഇന്ന് കൊട്ടിക്കലാശം

തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കേ പരസ്യപ്രചാരണത്തിൻ്റെ അവസാനദിനം കൊഴുപ്പിക്കാൻ മുന്നണികൾ

Samayam Malayalam 26 May 2018, 9:43 am
ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. മൂന്നു മാസം നീണ്ട പരസ്യപ്രചാരണം ഇന്നു വൈകിട്ട് ആറുമണിക്ക് അവസാനിക്കുന്നതോടെ നാളത്തെ ഒരു ദിനം നിശബ്ദപ്രചാരണത്തിന് ഒരുങ്ങുകയാണ് സ്ഥാനാര്‍ഥികള്‍. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്.
Samayam Malayalam chengannur


തെരഞ്ഞെടുപ്പിന് മുൻപേ തന്നെ വിവിധ കക്ഷികള്‍ പ്രചാരണം ആരംഭിച്ചിരുന്നു. അതിനാൽ മൂന്നുമാസത്തോളം നീണ്ട പ്രചാരണത്തിനാണ് ചെങ്ങന്നൂര്‍ സാക്ഷ്യം വഹിച്ചത്. കൊട്ടിക്കലാശത്ത് രണ്ട് മുന്നണികളുടെയും ബിജെപിയുടെയും മുതിര്‍ന്ന നേതാക്കള്‍ ചെങ്ങന്നൂരിലെത്തുന്നുണ്ട്.

പ്രാദേശകവിഷയഹങ്ങള്‍ക്കു പുറമെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭരണനേട്ടങ്ങളും കോട്ടങ്ങളും തെരഞ്ഞെടുപ്പിൽ ചര്‍ച്ചയായി. പിന്നാലെ കര്‍ണാടക തെരഞ്ഞെടുപ്പും പ്രചാരണവിഷയമായി.

ചെങ്ങന്നൂരിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ബിഡിജെഎസിന്‍റെ പിന്തുണയില്ലാത്തത് ക്ഷീണമായെങ്കിലും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചു കൊണ്ടുള്ള പ്രഖ്യാപനം പുതിയ ആയുധമാക്കാനാണ് ബിജെപി പദ്ധതി.

അവസാന വോട്ടര്‍ പട്ടികയില്‍ 1,99,340 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 5039 പേര്‍ കന്നിവോട്ടര്‍മാരാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്