ചെങ്ങന്നൂർ: എൽഡിഎഫ് സർക്കാർ മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇടതുപക്ഷത്തിന് ആത്മവിശ്വാസം പകർന്ന് ചെങ്ങന്നൂരിലെ ഉപ തെരഞ്ഞെടുപ്പ് വിജയം. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ സിപിഎം ജില്ലാ സെക്രട്ടറി കൂടിയായിരുന്ന സജി ചെറിയാൻ ചെങ്കൊടി പാറിച്ചപ്പോൾ യുഡിഎഫിനും ബിജെപിക്കും പരാജയം കനത്ത തിരിച്ചടിയായി.
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഒരു പരിധി വരെ ചെങ്ങന്നൂരിൽ സജി ചെറിയാൻെറ വിജയം രാഷ്ടീയ നിരീക്ഷകർ പ്രവചിച്ചിരുന്നു. കോൺഗ്രസും ബിജെപിയും ഫലം വരും മുമ്പ് തന്നെ ആത്മവിശ്വാസവും കൈവിട്ടിരുന്നു. ഫലം വന്നപ്പോൾ മണ്ഡലത്തിൻെറ ചരിത്രത്തിലെ ഏറ്റവും മികച്ച ഭൂരിപക്ഷവുമായാണ് എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചത്.
അന്തരിച്ച മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ പ്രവർത്തന മികവടക്കം നിരവധി ഘടകങ്ങളാണ് സജി ചെറിയാൻെറ വിജയത്തിന് തിളക്കം കൂട്ടിയത്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എംവി ഗോവിന്ദൻെറ നേതൃത്വത്തിലുള്ള ചിട്ടയായ പ്രവർത്തനമികവിലൂടെയാണ് സിറ്റിങ് സീറ്റ് വൻഭൂരിപക്ഷത്തിൽ നില നിർത്തിയത്.
കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തന പോരായ്മയെ കുറിച്ച് സ്ഥാനാർഥി തന്നെ അഭിപ്രായപ്പെടുന്ന സാഹചര്യം വരെ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായി. ബിജെപിക്കാവട്ടെ കഴിഞ്ഞ വർഷത്തേക്കാൾ വോട്ട് കുറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകുമാറിന് അവസാന ഘട്ടത്തിൽ കേരള കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ട് പോലും ഫലമുണ്ടായില്ല.
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഒരു പരിധി വരെ ചെങ്ങന്നൂരിൽ സജി ചെറിയാൻെറ വിജയം രാഷ്ടീയ നിരീക്ഷകർ പ്രവചിച്ചിരുന്നു. കോൺഗ്രസും ബിജെപിയും ഫലം വരും മുമ്പ് തന്നെ ആത്മവിശ്വാസവും കൈവിട്ടിരുന്നു. ഫലം വന്നപ്പോൾ മണ്ഡലത്തിൻെറ ചരിത്രത്തിലെ ഏറ്റവും മികച്ച ഭൂരിപക്ഷവുമായാണ് എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചത്.
അന്തരിച്ച മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ പ്രവർത്തന മികവടക്കം നിരവധി ഘടകങ്ങളാണ് സജി ചെറിയാൻെറ വിജയത്തിന് തിളക്കം കൂട്ടിയത്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എംവി ഗോവിന്ദൻെറ നേതൃത്വത്തിലുള്ള ചിട്ടയായ പ്രവർത്തനമികവിലൂടെയാണ് സിറ്റിങ് സീറ്റ് വൻഭൂരിപക്ഷത്തിൽ നില നിർത്തിയത്.
കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തന പോരായ്മയെ കുറിച്ച് സ്ഥാനാർഥി തന്നെ അഭിപ്രായപ്പെടുന്ന സാഹചര്യം വരെ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായി. ബിജെപിക്കാവട്ടെ കഴിഞ്ഞ വർഷത്തേക്കാൾ വോട്ട് കുറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകുമാറിന് അവസാന ഘട്ടത്തിൽ കേരള കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ട് പോലും ഫലമുണ്ടായില്ല.