ആപ്പ്ജില്ല

ചെങ്ങന്നൂരിൽ സ്ഥിതി അതീവ ഗുരുതരമെന്ന് രക്ഷപെട്ടവർ

കല്ലിശ്ശേരി, ഇടനാട് പ്രദേശങ്ങളിൽ നിന്നും നിരവധി പേരെ ഇന്ന് ക്യാമ്പുകളിൽ എത്തിച്ചു.

Samayam Malayalam 18 Aug 2018, 6:20 pm
ചെങ്ങന്നൂർ: അതി രൂക്ഷമായി പ്രളയം ബാധിച്ച ചെങ്ങന്നൂരിൽ സ്ഥിതി അതി ഗുരുതരവും ഭയാനകവും ആണെന്ന് രക്ഷപ്പെട്ടവർ പറയുന്നു.പാണ്ടനാട് നിന്നും ധാരാളം പേരെ ഇന്ന് രക്ഷാദൗത്യസംഘങ്ങൾക്ക് പുറത്ത് എത്തിക്കാൻ സാധിച്ചു. എന്നാൽ, ഇവരിൽ പലർക്കും നാല് ദിവസമായി ഇവർക്ക് ഭക്ഷണമോ വെള്ളമോ മറന്നോ ലഭിച്ചിരുന്നില്ല. അതിനിടെ, രാവിലെ മഴ ശക്തമായത് രക്ഷാദൗത്യത്തെ സാരമായി ബാധിച്ചു. ഇനിയും ആയിരക്കണക്കിന് ആളുകൾ മംഗലം, പാണ്ടനാട് ഭാഗങ്ങളിൽ കുടുങ്ങികിടക്കുന്നുണ്ട്.
Samayam Malayalam kerala flood 2


ഉൾഭാഗങ്ങളിൽ ഒറ്റപ്പെട്ടവരെ ഇത് വരെ രക്ഷപെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇവർ വ്യക്തമാക്കുന്നു. കല്ലിശ്ശേരി, ഇടനാട് പ്രദേശങ്ങളിൽ നിന്നും നിരവധി പേരെ ഇന്ന് ക്യാമ്പുകളിൽ എത്തിച്ചു. ചെങ്ങന്നൂരിൽ കുടുങ്ങി കിടക്കുന്നവർക്ക് അടിയന്തര വൈദ്യസഹായം എത്തിക്കാൻ തിരുവല്ലയിൽ നാവിക സേനയുടെ ഹെലികോപ്റ്റർ എത്തിയിട്ടുണ്ട്. നിരവധി പേർ മരിച്ചുവെന്നും രക്ഷാദൗത്യത്തിന് പോകുന്നവർ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നത് കണ്ടു എന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ പന്തളം, മുട്ടാർ മേഖലകളിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്