പത്തനംതിട്ട: ചെങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലൻ അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. 72 വയസായിരുന്നു. ഭൂസമരങ്ങളുമായി ബന്ധപ്പെട്ട് ഏറെ ശ്രദ്ധനേടിയിട്ടുള്ള ഗോപാലൻ ശാരീരിക അവശതകളെ തുടർന്ന് കഴിഞ്ഞ കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ളാഹയിൽ നിന്ന് താമസം മാറിയ അദ്ദേഹം ചികിത്സാ സൗകര്യാർഥം പത്തനംതിട്ടയിലാണ് താമസിച്ച് വന്നത്. അവസാന നാളുകളിൽ പത്തനംതിട്ടയിലെ അംബേദ്കർ സ്മാരക മന്ദിരത്തിലായിരുന്നു കഴിഞ്ഞിരുന്നത്.
Also Read : പാർട്ടിയിലെത്തിയതിന് പിന്നാലെ പിഎസ് പ്രശാന്തിന് ആദ്യ പദവി നൽകി സിപിഎം; ഇനി കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ്
കെഎസ്ഇബിയിൽ മസദൂർ ആയി ജോലിയിൽ പ്രവേശിച്ച അദ്ദേഹം 2005 ൽ ഓവർസിയറായി വിരമിച്ച ശേഷമാണ് സമരമുഖത്ത് സജീവമാകുന്നത്. 2007 ഓഗസ്റ്റിൽ ഹാരിസൺ മലയാളം എസ്റ്റേറ്റിൽ ഭൂമിയില്ലാത്ത ആയ്യായിരത്തോളം ആളുകളെ കൂട്ടി 143 ഹെക്ടർ ഭൂമി കയ്യേറി കുടിൽ കെട്ടിയായിരുന്നു ളാഹ ഗോപലാൻ ഭൂസമര പോരാട്ടം നടത്തിയത്.
പോലീസിന്റെ ക്രൂരമർദ്ദനത്തിനിരയായ ളാഹ ഗോപാലൻ പല തവണ അറസ്റ്റിലാവുകയും ചെയ്തു. സെക്രട്ടറിയേറ്റിന് മുന്നിൽ ആദിവാസികളെ എത്തിച്ച് നടത്തിയ സമരമുൾപ്പെടെ ഗോപലാന്റെ പല പോരാട്ടങ്ങളും ദേശീയ ശ്രദ്ധ നേടിയിരുന്നു. ആറളത്തും അരിപ്പയിലുമെല്ലാം സമരങ്ങളെ മുന്നിൽ നിന്ന് നയിക്കാൻ ളാഹ ഗോപാലൻ ഉണ്ടായിരുന്നു.
Also Read : 'വകവയ്ക്കുന്നില്ല, പിസി ചാക്കോ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു'; എൻസിപിയിൽ ആഭ്യന്തര തര്‍ക്കമെന്ന് റിപ്പോര്‍ട്ട്
കൊവിഡ് ബാധിതനായതിനെത്തുടർന്നാണ് ളാഹ ഗോപാലനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആരോഗ്യത്ഥിതി മോശമായതോടെ കൊവിഡ് ഐസിയുവിലേക്ക് മാറ്റിയിരുന്നു. മരണ ശേഷം മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് വിട്ടു കൊടുക്കണമെന്നായിരുന്നു ആഗ്രഹം.
Also Read : പാർട്ടിയിലെത്തിയതിന് പിന്നാലെ പിഎസ് പ്രശാന്തിന് ആദ്യ പദവി നൽകി സിപിഎം; ഇനി കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ്
കെഎസ്ഇബിയിൽ മസദൂർ ആയി ജോലിയിൽ പ്രവേശിച്ച അദ്ദേഹം 2005 ൽ ഓവർസിയറായി വിരമിച്ച ശേഷമാണ് സമരമുഖത്ത് സജീവമാകുന്നത്. 2007 ഓഗസ്റ്റിൽ ഹാരിസൺ മലയാളം എസ്റ്റേറ്റിൽ ഭൂമിയില്ലാത്ത ആയ്യായിരത്തോളം ആളുകളെ കൂട്ടി 143 ഹെക്ടർ ഭൂമി കയ്യേറി കുടിൽ കെട്ടിയായിരുന്നു ളാഹ ഗോപലാൻ ഭൂസമര പോരാട്ടം നടത്തിയത്.
പോലീസിന്റെ ക്രൂരമർദ്ദനത്തിനിരയായ ളാഹ ഗോപാലൻ പല തവണ അറസ്റ്റിലാവുകയും ചെയ്തു. സെക്രട്ടറിയേറ്റിന് മുന്നിൽ ആദിവാസികളെ എത്തിച്ച് നടത്തിയ സമരമുൾപ്പെടെ ഗോപലാന്റെ പല പോരാട്ടങ്ങളും ദേശീയ ശ്രദ്ധ നേടിയിരുന്നു. ആറളത്തും അരിപ്പയിലുമെല്ലാം സമരങ്ങളെ മുന്നിൽ നിന്ന് നയിക്കാൻ ളാഹ ഗോപാലൻ ഉണ്ടായിരുന്നു.
Also Read : 'വകവയ്ക്കുന്നില്ല, പിസി ചാക്കോ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു'; എൻസിപിയിൽ ആഭ്യന്തര തര്‍ക്കമെന്ന് റിപ്പോര്‍ട്ട്
കൊവിഡ് ബാധിതനായതിനെത്തുടർന്നാണ് ളാഹ ഗോപാലനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആരോഗ്യത്ഥിതി മോശമായതോടെ കൊവിഡ് ഐസിയുവിലേക്ക് മാറ്റിയിരുന്നു. മരണ ശേഷം മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് വിട്ടു കൊടുക്കണമെന്നായിരുന്നു ആഗ്രഹം.