തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജ് പ്രവേശനത്തിൽ ഇനി ചർച്ച നടത്തുന്നതിൽ പ്രസക്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷവുമായി വിഷയത്തിൽ ചർച്ച നടത്തുമെന്ന് നിയമമന്ത്രി ഇ.കെ.ബാലൻ പ്രസ്താവന നടത്തിയതിനെ തുടർന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. നിയമസഭാ പാസാക്കിയ ബില്ല് ഗവർണർ തടഞ്ഞുവെച്ചതിനെ തുടർന്ന് അസാധുവായി.
180 വിദ്യാർത്ഥികളുടെ കണ്ണുനീരിന് മുൻപിലാണ് പ്രതിപക്ഷം മനുഷ്യഥാവപരമായ തീരുമാനം കൈക്കൊണ്ടതെന്നും ചെന്നിത്തല വ്യക്തമാക്കി. അവരെ ആത്മഹത്യയിലേക്ക് തള്ളി വിടരുതെന്ന് തോന്നിയതിനാലാണ് ബില്ലിനെ പിന്തുണച്ചത്. ഇനി വിഷയത്തിൽ പോംവഴി കണ്ടെത്തേണ്ടത് സർക്കാരാണെന്നും ചെന്നിത്തല പ്രതികരിച്ചു.
180 വിദ്യാർത്ഥികളുടെ കണ്ണുനീരിന് മുൻപിലാണ് പ്രതിപക്ഷം മനുഷ്യഥാവപരമായ തീരുമാനം കൈക്കൊണ്ടതെന്നും ചെന്നിത്തല വ്യക്തമാക്കി. അവരെ ആത്മഹത്യയിലേക്ക് തള്ളി വിടരുതെന്ന് തോന്നിയതിനാലാണ് ബില്ലിനെ പിന്തുണച്ചത്. ഇനി വിഷയത്തിൽ പോംവഴി കണ്ടെത്തേണ്ടത് സർക്കാരാണെന്നും ചെന്നിത്തല പ്രതികരിച്ചു.