തിരുവനന്തപുരം: മണ്ണാര്‍കാട്ടെ ലീഗ് പ്രവര്‍ത്തകൻ സഫീറിന്‍റെ കൊലപാതകത്തിനു പിന്നിൽ സിപിഐ ഗുണ്ടകളാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം വിട്ട് ഇവര്‍ അടുത്തിടെയാണ് സിപിഐയിൽ ചേര്‍ന്നതെന്നും ഇവരെ ഉടൻ പിടികൂടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഗുണ്ടകളെയാണോ കാനം രാജേന്ദ്രൻ പാര്‍ട്ടിയിലേയ്ക്ക് ചേര്‍ക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.
ഒരു പോലീസ് സബ് ഇൻസ്പെക്ടറെ കുത്തിയ കേസിലെ പ്രതികളാണ് സഫീറിനെ കൊലപ്പെടുത്തിയതെന്നും ചെന്നിത്തല പറഞ്ഞു.
സിപിഐ - മുസ്ലീം ലീഗ് സംഘര്‍ഘത്തെത്തുടര്‍ന്ന് ഞായറാഴ്ച രാത്രിയിലാണ് കുന്തിപ്പുഴ സ്വദേശിയും മണ്ണാര്‍കാട് നഗരസഭാ കൗൺസിലര്‍ വറോടൻ സിറാദുദ്ദീന്‍റെ മകനുമായ സഫീര്‍ കൊല്ലപ്പെട്ടത്. തന്‍റെ തുണിക്കടയിൽ വെച്ച് മൂന്നംഗസംഘമാണ് സഫീറിനെ ആക്രമിച്ചത്.
സംസ്ഥാനത്തെ ക്രമസമാധാനനില താറുമാറായിരിക്കുകയാണ്. ഷുഹൈബ് വധത്തിൽ അന്വേഷണം കാര്യക്ഷമമല്ല. മനസാക്ഷിയില്ലാത്തവര്‍ ഭരണത്തിലിരിക്കുമ്പോള്‍ നിരാഹാരമല്ല, ആത്മാഹുതി നടത്തിയിട്ടും കാര്യമില്ലെന്നും അതുകൊണ്ടാണ് കെ സുധാകരനോട് നിരാഹാരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതെന്നും ചെന്നിത്തല പറഞ്ഞു.
ഒരു പോലീസ് സബ് ഇൻസ്പെക്ടറെ കുത്തിയ കേസിലെ പ്രതികളാണ് സഫീറിനെ കൊലപ്പെടുത്തിയതെന്നും ചെന്നിത്തല പറഞ്ഞു.
സിപിഐ - മുസ്ലീം ലീഗ് സംഘര്‍ഘത്തെത്തുടര്‍ന്ന് ഞായറാഴ്ച രാത്രിയിലാണ് കുന്തിപ്പുഴ സ്വദേശിയും മണ്ണാര്‍കാട് നഗരസഭാ കൗൺസിലര്‍ വറോടൻ സിറാദുദ്ദീന്‍റെ മകനുമായ സഫീര്‍ കൊല്ലപ്പെട്ടത്. തന്‍റെ തുണിക്കടയിൽ വെച്ച് മൂന്നംഗസംഘമാണ് സഫീറിനെ ആക്രമിച്ചത്.
സംസ്ഥാനത്തെ ക്രമസമാധാനനില താറുമാറായിരിക്കുകയാണ്. ഷുഹൈബ് വധത്തിൽ അന്വേഷണം കാര്യക്ഷമമല്ല. മനസാക്ഷിയില്ലാത്തവര്‍ ഭരണത്തിലിരിക്കുമ്പോള്‍ നിരാഹാരമല്ല, ആത്മാഹുതി നടത്തിയിട്ടും കാര്യമില്ലെന്നും അതുകൊണ്ടാണ് കെ സുധാകരനോട് നിരാഹാരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതെന്നും ചെന്നിത്തല പറഞ്ഞു.