കോട്ടയം: മുൻ ധനകാര്യമന്ത്രി കെഎം മാണിക്കെതിരെ ബാർ കോഴ ആരോപണം വന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം ചെന്നിത്തലയുടെ മുഖ്യമന്ത്രിമോഹം അറിയിക്കാൻ അദ്ദേഹത്തിന്റെ ദൂതൻ മാണിയുടെ വീട്ടിലെത്തിയിരുന്നെന്ന് കേരള കോൺഗ്രസിന്റെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട്.
ചെന്നിത്തലയുടെ വിശ്വസ്‌തനായ ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരനാണ് മാണിയുടെ വീട്ടിലെത്തിയതെന്നും എന്നാൽ മുഖ്യമന്ത്രിയാകണമെന്ന രമേശിന്റെ ആഗ്രഹം സാധ്യമല്ലെന്ന് മാണി അറിയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
ബാർ കോഴ ആരോപണത്തിൽ കേരള കോൺഗ്രസ് എം പാർട്ടി തലത്തിൽ നടത്തിയ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് ആരോപണമുള്ളത്. ബാർ കോഴയിൽ രമേശ് ചെന്നിത്തല, പി.സി.ജോര്‍ജ്, അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന്‍ എന്നിവരുടെ നേതൃത്വത്തിൽ മാണിക്കെതിരെ ഗൂഢാലോചന നടന്നതായും റിപ്പോർട്ടിൽ പറയുന്നു.
ചെന്നിത്തലയുടെ വിശ്വസ്‌തനായ ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരനാണ് മാണിയുടെ വീട്ടിലെത്തിയതെന്നും എന്നാൽ മുഖ്യമന്ത്രിയാകണമെന്ന രമേശിന്റെ ആഗ്രഹം സാധ്യമല്ലെന്ന് മാണി അറിയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
ബാർ കോഴ ആരോപണത്തിൽ കേരള കോൺഗ്രസ് എം പാർട്ടി തലത്തിൽ നടത്തിയ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് ആരോപണമുള്ളത്. ബാർ കോഴയിൽ രമേശ് ചെന്നിത്തല, പി.സി.ജോര്‍ജ്, അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന്‍ എന്നിവരുടെ നേതൃത്വത്തിൽ മാണിക്കെതിരെ ഗൂഢാലോചന നടന്നതായും റിപ്പോർട്ടിൽ പറയുന്നു.