തിരുവനന്തപുരം: യുവത്വത്തെ ആകർഷിക്കാൻ കഴിയുന്നവർ മയക്കുമരുന്ന് ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ മയക്കുമരുന്ന് ഉപയോഗം ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ ബിനീഷ് കോടിയേരിയുടെ പേര് ഉയര്‍ന്നുവന്നത് സഭയിൽ ബഹളം സൃഷ്ടിച്ചു.
ലഹരിമരുന്ന് നിയമത്തിലെ പോരായ്മ തിരിച്ചടിയാണെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ പറഞ്ഞു. ചോദ്യോത്തര വേളയിലായിരുന്നു ടിപി രാമകൃഷ്ണന്റെ പ്രതികരണം. സംസ്ഥാനത്ത് സ്കൂൾ കുട്ടികളിൽ അടക്കം ലഹരിമരുന്ന് ഉപയോഗം വര്‍ദ്ധിച്ചു. ഇന്ത്യയിൽ കേരളത്തിലാണ് ഏറ്റവും അധികം ലഹരിമരുന്ന് വിപണനം നടക്കുന്നതെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ അംഗങ്ങൾ ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു ടിപി രാമകൃഷ്ണനും മുഖ്യമന്ത്രിയും മറുപടി പറഞ്ഞത്.
മയക്കുമരുന്ന് കേസിലെ പ്രതികൾ പാര്‍ട്ടി മുൻ സെക്രട്ടറിയുടെ മകനൊപ്പം നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നുണ്ടെന്നും ബെംഗളുരു ജയിലിൽ കിടക്കുന്നത് ആരെന്നു നോക്കിയാൽ ലഹരി കടത്തിലെ ഉന്നത ബന്ധം മനസിലാകുമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ലഹിരി കടത്തുമായി ബന്ധപ്പെട്ട നിയമത്തിന് പോരായ്മയുണ്ടെന്നും ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചിട്ടുണ്ടെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.
മന്ത്രിയുടെ മറുപടിക്കിടെയാണ് മുഖ്യമന്ത്രി ലഹരി വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. ലഹരിമരുന്ന് ഉപയോഗത്തിന്റെ വ്യാപനം ഗൗരവമായാണ് കാണുന്നതെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഹരിമരുന്ന് നിയമത്തിലെ പോരായ്മ തിരിച്ചടിയാണെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ പറഞ്ഞു. ചോദ്യോത്തര വേളയിലായിരുന്നു ടിപി രാമകൃഷ്ണന്റെ പ്രതികരണം. സംസ്ഥാനത്ത് സ്കൂൾ കുട്ടികളിൽ അടക്കം ലഹരിമരുന്ന് ഉപയോഗം വര്‍ദ്ധിച്ചു. ഇന്ത്യയിൽ കേരളത്തിലാണ് ഏറ്റവും അധികം ലഹരിമരുന്ന് വിപണനം നടക്കുന്നതെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ അംഗങ്ങൾ ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു ടിപി രാമകൃഷ്ണനും മുഖ്യമന്ത്രിയും മറുപടി പറഞ്ഞത്.
മയക്കുമരുന്ന് കേസിലെ പ്രതികൾ പാര്‍ട്ടി മുൻ സെക്രട്ടറിയുടെ മകനൊപ്പം നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നുണ്ടെന്നും ബെംഗളുരു ജയിലിൽ കിടക്കുന്നത് ആരെന്നു നോക്കിയാൽ ലഹരി കടത്തിലെ ഉന്നത ബന്ധം മനസിലാകുമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ലഹിരി കടത്തുമായി ബന്ധപ്പെട്ട നിയമത്തിന് പോരായ്മയുണ്ടെന്നും ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചിട്ടുണ്ടെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.
മന്ത്രിയുടെ മറുപടിക്കിടെയാണ് മുഖ്യമന്ത്രി ലഹരി വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. ലഹരിമരുന്ന് ഉപയോഗത്തിന്റെ വ്യാപനം ഗൗരവമായാണ് കാണുന്നതെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.