ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം ആദാനി ഗ്രൂപ്പിന് നൽകുന്നതിനെതിരെ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ സഹകരണം ഇല്ലാതെ ആരുവന്നാലും വിമാനത്താവളത്തിന്റെ വികസനം സാധ്യമാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിൽ സർക്കാർ നേരത്തെതന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഒരു സ്വകാര്യ കമ്പനിക്ക് വിമാനത്താവളം ഏറ്റെടുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ഒരു സ്വകാര്യ കമ്പനിക്കും ഇടപെടൽ നടത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ നടത്തിയ ലേലത്തിൽ തിരുവനന്തപുരം വിമാനത്താവളം ആദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. അടുത്തമാസം കേന്ദ്ര മന്ത്രിസഭാ യോഗംചേർന്ന് വിമാനത്താവളങ്ങളുടെ കൈമാറ്റം സംബന്ധിച്ച് തീരുമാനം എടുക്കാനിരിക്കവെയാണ് മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചത്. എയർപ്പോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിലുള്ള വിമാനത്താവളങ്ങളാണ് ലേലം ചെയ്തത്.
രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ നടത്തിയ ലേലത്തിൽ തിരുവനന്തപുരം വിമാനത്താവളം ആദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. അടുത്തമാസം കേന്ദ്ര മന്ത്രിസഭാ യോഗംചേർന്ന് വിമാനത്താവളങ്ങളുടെ കൈമാറ്റം സംബന്ധിച്ച് തീരുമാനം എടുക്കാനിരിക്കവെയാണ് മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചത്. എയർപ്പോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിലുള്ള വിമാനത്താവളങ്ങളാണ് ലേലം ചെയ്തത്.