കണ്ണൂര്‍: മദ്യപിക്കാൻ വിളിക്കുന്നവരോട് അത് വേണ്ടെന്ന് പറയാൻ കഴിഞ്ഞാലോ മദ്യം ഒഴിവാക്കാൻ സാധിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബ്രണ്ണൻ കോളേജിൽ പഠിച്ചിരുന്ന കാലത്ത് തന്നെ സുഹൃത്തുക്കള്‍ മദ്യപപിക്കാൻ വിളിച്ചിരുന്നുവെന്നും എന്നാൽ അന്ന് തനിക്ക് വേണ്ടെന്ന് പറയാൻ കഴിഞ്ഞെന്നും പിണറായി പറഞ്ഞു. വിദ്യാലയങ്ങളെ ലഹരി മാഫിയ ലക്ഷ്യമിടുന്നുണ്ടെന്നും കുട്ടികള്‍ ലഹരിയ്ക്ക് അടിമപ്പെടരുതെന്നും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി.ധര്‍മ്മടം മണ്ഡലത്തിൽ നിന്ന് പത്താം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
ബ്രണ്ണന്‍ കോളേജിന്‍റെ പിറകിൽ ഒരു കാട് ഉണ്ടായിരുന്നു. അവിടെ ഇരുന്ന് മദ്യപിക്കാൻ എൻ്റെ കൂട്ടുകാര്‍ എന്നെയും വിളിച്ചു കൊണ്ടു പോയി. വേണ്ടെന്ന് പറഞ്ഞാലേ നമുക്ക് അത് ഒഴിവാക്കാൻ കഴിയൂ. എനിക്കത് പറയാൻ കഴിഞ്ഞു. അതാവണം നിങ്ങള്‍. മുഖ്യമന്ത്രി പറഞ്ഞു.
ആൺകുട്ടികള്‍ക്ക് പുറമെ പെൺകുട്ടികളും ലഹരിമാഫിയയ്ക്ക് അടിമകളാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബ്രണ്ണന്‍ കോളേജിന്‍റെ പിറകിൽ ഒരു കാട് ഉണ്ടായിരുന്നു. അവിടെ ഇരുന്ന് മദ്യപിക്കാൻ എൻ്റെ കൂട്ടുകാര്‍ എന്നെയും വിളിച്ചു കൊണ്ടു പോയി. വേണ്ടെന്ന് പറഞ്ഞാലേ നമുക്ക് അത് ഒഴിവാക്കാൻ കഴിയൂ. എനിക്കത് പറയാൻ കഴിഞ്ഞു. അതാവണം നിങ്ങള്‍. മുഖ്യമന്ത്രി പറഞ്ഞു.
ആൺകുട്ടികള്‍ക്ക് പുറമെ പെൺകുട്ടികളും ലഹരിമാഫിയയ്ക്ക് അടിമകളാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.