കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും തമ്മിൽ രഹസ്യബാന്ധവമുണ്ടെന്ന് സിപിഎം നേതാക്കള്‍ ആരോപിക്കുന്നതിനിടെ പുതിയ പോര്‍മുഖം തുറന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടം കോൺഗ്രസ് നേതാവുമായ കെ സുധാരന് ബിജെപി ബന്ധമുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ പരോക്ഷമായ ആരോപണം. കെ സുധാകരൻ ബിജെപിയിലേയ്ക്ക് പോയെന്ന് വാര്‍ത്തകള്‍ വന്നെന്നും എന്നാൽ വാഗ്ദാനങ്ങള്‍ നൽകി കോൺഗ്രസ് തിരികെ കൊണ്ടുവന്നെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ബിജെപിയ്ക്ക് എന്തെങ്കിലും ആവശ്യം വന്നാൽ മടങ്ങിപ്പോകില്ലെന്ന് എന്താണ് ഉറപ്പെന്ന് മുഖ്യമന്ത്രി ചോദിച്ചു. വോട്ട് ചെയ്ത ശേഷം ഉറക്കം നഷ്ടപ്പെടരുത്. വിശ്വസ്തരായവരെ മാത്രം ലോക്സഭയിലേയ്ക്ക് അയക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കണ്ണൂര്‍ ചാലയിൽ വെച്ചു നടന്ന എൽഡിഎഫ് കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വടകര മണ്ഡലത്തിൽ തനിക്കെതിരെ കോൺഗ്രസ് - ബിജെപി - ലീഗ് സഖ്യം രൂപം കൊണ്ടേക്കുമെന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായ പി ജയരാജൻ ആരോപണം ഉന്നയിച്ചിരുന്നു. സംസ്ഥാനത്ത് അഞ്ചിടത്ത് കോൺഗ്രസും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്നായിരുന്നു ജയരാജൻ്റെ ആരോപണം. വടകര ഉള്‍പ്പെടെ നാല് മണ്ഡലങ്ങളിൽ എൻഡിഎ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കോൺഗ്രസിന് വോട്ട് നല്‍കുമെന്നും തിരുവനന്തപുരത്ത് കോൺഗ്രസ് വോട്ടുകള്‍ മറിച്ചു നൽകി ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ വിജയിപ്പിക്കുമെന്നുമായിരുന്നു പി ജയരാജൻ്റെ ആരോപണം. എന്നാൽ ആരോപണത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ നിഷേധിച്ചു.
വടകര മണ്ഡലത്തിൽ തനിക്കെതിരെ കോൺഗ്രസ് - ബിജെപി - ലീഗ് സഖ്യം രൂപം കൊണ്ടേക്കുമെന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായ പി ജയരാജൻ ആരോപണം ഉന്നയിച്ചിരുന്നു. സംസ്ഥാനത്ത് അഞ്ചിടത്ത് കോൺഗ്രസും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്നായിരുന്നു ജയരാജൻ്റെ ആരോപണം. വടകര ഉള്‍പ്പെടെ നാല് മണ്ഡലങ്ങളിൽ എൻഡിഎ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കോൺഗ്രസിന് വോട്ട് നല്‍കുമെന്നും തിരുവനന്തപുരത്ത് കോൺഗ്രസ് വോട്ടുകള്‍ മറിച്ചു നൽകി ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ വിജയിപ്പിക്കുമെന്നുമായിരുന്നു പി ജയരാജൻ്റെ ആരോപണം. എന്നാൽ ആരോപണത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ നിഷേധിച്ചു.