കോട്ടയം: മൂന്ന് മുന്നണികളുടെയും വിജയ പ്രതീക്ഷയിൽ പാലായിൽ കലാശക്കൊട്ട് പുരോഗമിക്കുന്നു. ഒരു ദിവസം നേരത്തെയാണ് പാലായിൽ കലാശക്കൊട്ട് നടക്കുന്നത്. നാളെ ശ്രീനാരായണ ഗുരു സമാധിയായായതിനാലാണ് ഇന്ന് കൊട്ടിക്കലാശം നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് എൽഡിഎഫിന്റെ കൊട്ടിക്കലാശം ഉദ്ഘാടനം ചെയ്തത്. യുഡിഎഫിന്റെയും എൻഡിഎയുടെയും മുതിർന്ന നേതാക്കൾ കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. എൻഡിഎയുടെ കേന്ദ്ര നേതാക്കളും പാലായിൽ കൊട്ടിക്കലാശത്തിന് എത്തി. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ ശശി തരൂരും ജയറാം രമേശും ബിജെപിക്ക് മന്ത്രിസഭയുണ്ടാക്കാൻ സഹായിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. പാലാ ടൗണിൽ എൽഡിഎഫിന്റെ കൊട്ടിക്കലാശം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്ര സർക്കാർ ഒപ്പിട്ട ആഗോള വ്യാപാര കരാർ കേരളത്തിലെ നാണ്യ വിളകളുടെ വ്യവസായത്തെ തകർക്കുമെന്നും മുഖ്യമന്ത്രി ആരോപിച്ചു. റബ്ബർ തുടങ്ങിയ കാർഷിക വിളകളുടെ വ്യാപാരത്തിന് കരാർ വലിയ തിരിച്ചടിയാകും. ഇറക്കുമതിയെ പ്രോത്സാഹിപ്പിക്കുന്ന കരാറാണ് ഇതെന്നും മുഖ്യമന്ത്രി ആരോപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കിഫ്ബിയിലെ അഴിമതിയാരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പ്രചാരണയോഗത്തിൽ പറഞ്ഞു.
സർക്കാരിനെതിരെ കിഫ്ബി അഴിമതി, ലാവലിൻ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രചാരണം.എന്നാൽ, അഴിമതിക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കുന്നതായിരുന്നു പിണറായി വിജയൻ അടക്കമുള്ള എൽഡിഎഫ് നേതാക്കളുടെ പ്രസംഗങ്ങൾ. യുഡിഎഫിനെതിരെ പാലാരിവട്ടം പാലം അഴിമതി കത്തിനിൽക്കുന്നതിനിടെയാണ് ഇടത് സർക്കാരിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് പ്രതിപക്ഷം കിഫ്ബിയും ലാവലിനും പ്രചാരണ വിഷയങ്ങളാക്കിയത്.
അഴിമതി നടത്തുന്നവർക്ക് സർക്കാർ ഭക്ഷണം കഴിക്കാൻ വിധിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാലായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മറുപടി നൽകി. മുഖ്യമന്ത്രിക്കായിരിക്കും സർക്കാർ ഭക്ഷണം കഴിക്കാനുള്ള വിധിയുണ്ടാകുക എന്നും കിഫ്ബി അഴിമതി സിബിഐ അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, കേരള കോൺഗ്രസിലെ തർക്കങ്ങൾ അവസാനിച്ചുവെന്ന് യുഡിഎഫ് നേതാക്കൾ പറയുമ്പോഴും കൊട്ടിക്കലാശത്തിന് പി.ജെ ജോസഫ് എത്താതിരുന്നത് ശ്രദ്ധേയമായി. യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം വ്യക്തമാക്കി. പാർട്ടിയിൽ തർക്കങ്ങൾ ഇല്ലായെന്നും സ്ഥാനാർഥിയുടെ വിജയമാണ് ലക്ഷ്യമെന്നും ജോസ് കെ മാണി പറഞ്ഞു. തിങ്കളാഴ്ചയാണ് പാലായിൽ വോട്ടെടുപ്പ്. 27നാണ് വോട്ടെണ്ണൽ.
കേന്ദ്ര സർക്കാർ ഒപ്പിട്ട ആഗോള വ്യാപാര കരാർ കേരളത്തിലെ നാണ്യ വിളകളുടെ വ്യവസായത്തെ തകർക്കുമെന്നും മുഖ്യമന്ത്രി ആരോപിച്ചു. റബ്ബർ തുടങ്ങിയ കാർഷിക വിളകളുടെ വ്യാപാരത്തിന് കരാർ വലിയ തിരിച്ചടിയാകും. ഇറക്കുമതിയെ പ്രോത്സാഹിപ്പിക്കുന്ന കരാറാണ് ഇതെന്നും മുഖ്യമന്ത്രി ആരോപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കിഫ്ബിയിലെ അഴിമതിയാരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പ്രചാരണയോഗത്തിൽ പറഞ്ഞു.
സർക്കാരിനെതിരെ കിഫ്ബി അഴിമതി, ലാവലിൻ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രചാരണം.എന്നാൽ, അഴിമതിക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കുന്നതായിരുന്നു പിണറായി വിജയൻ അടക്കമുള്ള എൽഡിഎഫ് നേതാക്കളുടെ പ്രസംഗങ്ങൾ. യുഡിഎഫിനെതിരെ പാലാരിവട്ടം പാലം അഴിമതി കത്തിനിൽക്കുന്നതിനിടെയാണ് ഇടത് സർക്കാരിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് പ്രതിപക്ഷം കിഫ്ബിയും ലാവലിനും പ്രചാരണ വിഷയങ്ങളാക്കിയത്.
അഴിമതി നടത്തുന്നവർക്ക് സർക്കാർ ഭക്ഷണം കഴിക്കാൻ വിധിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാലായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മറുപടി നൽകി. മുഖ്യമന്ത്രിക്കായിരിക്കും സർക്കാർ ഭക്ഷണം കഴിക്കാനുള്ള വിധിയുണ്ടാകുക എന്നും കിഫ്ബി അഴിമതി സിബിഐ അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, കേരള കോൺഗ്രസിലെ തർക്കങ്ങൾ അവസാനിച്ചുവെന്ന് യുഡിഎഫ് നേതാക്കൾ പറയുമ്പോഴും കൊട്ടിക്കലാശത്തിന് പി.ജെ ജോസഫ് എത്താതിരുന്നത് ശ്രദ്ധേയമായി. യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം വ്യക്തമാക്കി. പാർട്ടിയിൽ തർക്കങ്ങൾ ഇല്ലായെന്നും സ്ഥാനാർഥിയുടെ വിജയമാണ് ലക്ഷ്യമെന്നും ജോസ് കെ മാണി പറഞ്ഞു. തിങ്കളാഴ്ചയാണ് പാലായിൽ വോട്ടെടുപ്പ്. 27നാണ് വോട്ടെണ്ണൽ.