ആപ്പ്ജില്ല

നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചു

എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്. കഴിഞ്ഞ വർഷവും കനത്ത മഴയെ തുടർന്ന് നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചിരുന്നു.

Samayam Malayalam 9 Aug 2019, 2:07 pm
ആലപ്പുഴ: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാളെ നടക്കാനിരുന്ന നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചു. ഇന്ന് നടന്ന ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. പുതിയ തീയതി അറിയിച്ചിട്ടില്ല.
Samayam Malayalam Boat Race


കനത്ത മഴയും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചിരുന്നു. പിന്നീട് നവംബര്‍ 10 നാണ് വള്ളംകളി നടന്നത്. അതേസമയം നിലവിലെ സാഹചര്യം മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്ന ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കറെ അറിയിച്ചിട്ടുണ്ട്. സാധാരണയായി ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച പുന്നമടക്കായലിൽ വച്ചാണ് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്.

ആലപ്പുഴയിൽ 12 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ജില്ലയിൽ റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുകയാണ്. പാടശേഖരങ്ങളോടു ചേർന്നുള്ള വീടുകളിൽ വെള്ളം കയറിത്തുടങ്ങി. ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം താത്‌കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായും 5936 കുടുംബങ്ങള്‍ ക്യാമ്പുകളിലേയ്ക്ക് മാറിയതായും മുഖ്യമന്ത്രി അറിയിച്ചു. 22165 പേരാണ് സംസ്ഥാനത്ത് ക്യാമ്പുകളിൽ കഴിയുന്നത്. ഏറ്റവുമധികം ക്യാമ്പുകളുള്ള വയനാട്ടിൽ പതിനായിരത്തോളം പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്