തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ ആര്‍എസ്എസിന് രൂക്ഷവിമര്‍ശനം. സംസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങളുടെ ഉത്തരവാദി ആര്‍എസ്എസ് ആണെന്ന് കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടിൽ ആര്‍എസ്എസ് ഹര്‍ത്താൽ അക്രമത്തിന് മറയാക്കിയെന്നും ചൂണ്ടിക്കാട്ടി. അക്രമങ്ങള്‍ക്ക് പിന്നിൽ ആര്‍എസ്എസിന്റെ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു. ശബരിമലയിൽ പ്രായഭേദന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഭരണഘടനാബെഞ്ചിന്റെ ഉത്തരിവിനു പിന്നാലെ കേരളത്തിൽ നടക്കുന്ന അക്രമസംഭവങ്ങള്‍ സംബന്ധിച്ചാണ് മുഖ്യമമന്ത്രിയോട് ഗര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടത്.
വിധിയ്ക്ക് ശേഷം ശബരിമലയിലും പരിസരപ്രദേശങ്ങളിലും നടന്ന അക്രമസംഭവങ്ങള്‍ സംബന്ധിച്ചും ശബരിമല പരിസരത്ത് സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ഹള് സംബന്ധിച്ചുമുള്ള വിശദാംശങ്ങള്‍ കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അക്രമങ്ങളുടെ ദൃശ്യങ്ങള്‍ അടങ്ങിയ സിഡിയും ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. നിലയ്ക്കൽ, പമ്പ പ്രദേശങ്ങളിൽ വെച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് നോരെയുണ്ടായ അക്രമങ്ങളെപ്പറ്റിയും കത്തിൽ സൂചിപ്പിക്കുന്നുണ്ട്.
കെഎസ്ആര്‍ടിസി ബസുകളും സര്‍ക്കാര്‍ ഓഫീസുകളും പാര്‍ട്ടി ഓഫീസുകളും വ്യാപാരസ്ഥാനങ്ങളും ഹര്‍ത്താൽ അനുകൂലികള്‍ അടിച്ചു തകര്‍ത്തിരുന്നു. സംസ്ഥാനത്തുണ്ടായ വിവിധ അക്രമസംഭവങ്ങളിൽ 1137 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകളിലായി തിരിച്ചറിഞ്ഞ 10024 പേരിൽ 9193 പേര് സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. ജനുവരി മൂന്നിലെ ഹര്‍ത്താല്‍ ദിനത്തില്‍ മാത്രം 2.32 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഗവര്‍ണര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടിൽ പറയുന്നു.
വിധിയ്ക്ക് ശേഷം ശബരിമലയിലും പരിസരപ്രദേശങ്ങളിലും നടന്ന അക്രമസംഭവങ്ങള്‍ സംബന്ധിച്ചും ശബരിമല പരിസരത്ത് സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ഹള് സംബന്ധിച്ചുമുള്ള വിശദാംശങ്ങള്‍ കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അക്രമങ്ങളുടെ ദൃശ്യങ്ങള്‍ അടങ്ങിയ സിഡിയും ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. നിലയ്ക്കൽ, പമ്പ പ്രദേശങ്ങളിൽ വെച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് നോരെയുണ്ടായ അക്രമങ്ങളെപ്പറ്റിയും കത്തിൽ സൂചിപ്പിക്കുന്നുണ്ട്.
കെഎസ്ആര്‍ടിസി ബസുകളും സര്‍ക്കാര്‍ ഓഫീസുകളും പാര്‍ട്ടി ഓഫീസുകളും വ്യാപാരസ്ഥാനങ്ങളും ഹര്‍ത്താൽ അനുകൂലികള്‍ അടിച്ചു തകര്‍ത്തിരുന്നു. സംസ്ഥാനത്തുണ്ടായ വിവിധ അക്രമസംഭവങ്ങളിൽ 1137 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകളിലായി തിരിച്ചറിഞ്ഞ 10024 പേരിൽ 9193 പേര് സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. ജനുവരി മൂന്നിലെ ഹര്‍ത്താല്‍ ദിനത്തില്‍ മാത്രം 2.32 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഗവര്‍ണര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടിൽ പറയുന്നു.