തിരുവനന്തപുരം: കേരള പോലീസിൻ്റെ 'ചീറ്റ' പട്രോൾ സംവിധാനത്തിന് തലസ്ഥാന നഗരിയിൽ തുടക്കം. തിരുവനന്തപുരത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ പോലീസ് ആവിഷ്ക്കരിച്ച പദ്ധതിയാണ് 'ചീറ്റ'. തമ്പാനൂർ പോലീസ് സ്റ്റേഷനു മുൻപിൽ മുഖ്യമന്ത്രി പിണറായി വിജയൻ 'ചീറ്റ' പട്രോൾ സംവിധാനം ഫ്ളാഗ് ഓഫ് ചെയ്തു.
Also Read: പ്രതിപക്ഷം വിട്ടുനിൽക്കുന്നതിനിടെ ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി
നഗരത്തിൽ വർധിച്ചുവരുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ടാണ് ചീറ്റ പട്രോൾ സംഘത്തിന് രൂപം നൽകിയത്. ആദ്യഘട്ടത്തിൽ 10 ചീറ്റ പട്രോൾ ജീപ്പുകളും 30 ബൈക്ക് പട്രോൾ സംഘങ്ങളുമാണ് സേവനനിരതരാകുന്നത്. നവംബര്‍ 24 ന് വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് സിറ്റിയിലെ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചീറ്റ പട്രോൾ സംഘം രൂപീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പ്രഖ്യാപിച്ചത്.
Also Read: പൗരത്വ ഭേദഗതിക്കെതിരെ വീണ്ടും കൈകോർക്കാൻ ഭരണ-പ്രതിപക്ഷം; നാളെ കോഴിക്കോട് സംയുക്ത പ്രതിഷേധം
ചീറ്റ പട്രോൾ സംഘത്തിൻ്റെ ചുമതലകൾ
- ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുക
- ഗതാഗതക്കുരുക്ക് ഒഴിവാക്കുക
- അപകടങ്ങൾ കുറയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക
- റോഡിലെ കുഴികളും റോഡിലേയ്ക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങളും വൈദ്യുത തൂണുകളുമൊക്കെ കണ്ടെത്തി മേൽ നടപടികൾക്കായി റിപ്പോർട്ട് ചെയ്യുക
Also Read: ടി പി ചന്ദ്രശേഖരൻ ഭവൻ ഉദ്ഘാടനം ഇന്ന്; സിപിഎം ഒഴികെ എല്ലാ പ്രമുഖ പാർട്ടികൾക്കും ക്ഷണം
തിരുവനന്തപുരം നഗരത്ത നോര്‍ത്ത്, സൗത്ത് എന്നിങ്ങനെ രണ്ടായി തിരിച്ചാണ് ചീറ്റ പട്രോൾ സംഘത്തെ വിന്യസിച്ചിരിക്കുന്നത്. കഴക്കൂട്ടം, തുമ്പ, മെഡിക്കൽ കോളജ്, ശ്രീകാര്യം, പേരൂർക്കട, മണ്ണന്തല, വട്ടിയൂർക്കാവ്, പൂജപ്പുര, മ്യൂസിയം, കൻ്റോൺമെൻ്റ്, ഫോര്‍ട്ട്, തമ്പാനൂര്‍, നേമം, കരമന, പേട്ട, വഞ്ചിയൂര്‍, പൂന്തുറ, വലിയതുറ, വലിയതുറ, വിഴിഞ്ഞം, കോവളം, തിരുവല്ലം എന്നീ പ്രദേശങ്ങളാണ് പ്രധാന പ്രവര്‍ത്തന മേഖല.