കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതകം അത്യന്തം ഹീനമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കുറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റായ ഒന്നിനേയും ഈ പാര്‍ട്ടി ഏറ്റെടുക്കില്ല. അത്കൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സംഭവം നടന്ന ഉടന്‍ തന്നെ അതിനെ തള്ളിപ്പറഞ്ഞത്. കുറ്റവാളികള്‍ക്ക് യാതൊരുവിധ പരിരക്ഷയും ലഭിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട് ആഗ്രഹിക്കുന്നത് സമാധാനമാണ്. സമാധാനം ഉറപ്പുവരുത്തുക എന്ന വലിയ ദൃത്യമാണ് സര്‍ക്കരിന് ചെയ്യാനുള്ളത്. നാടിനോടും നാട്ടുകാരോടും മറുപടി പറയാന്‍ ബാധ്യതപ്പെട്ടവരാണ് തങ്ങളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാത്തരം അക്രമങ്ങളെയും ശക്തമായി നേരിടും. ഇരട്ടക്കൊലപാതകങ്ങളുമായി ബന്ധപ്പെട്ട സംഭവത്തില്‍ കുറ്റം ചെയ്ത മുഴുവനാളുകള്‍ക്കും തക്കതായ ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങള്‍ക്കെതിരെയും പിണറായി വിജയന് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ കാര്യമാക്കാത്ത സ്ഥിതിയുണ്ടാകുന്നു. ജനാധിപത്യത്തിന്റെ കാവലാളാകേണ്ടവരാണ് മാധ്യമങ്ങള്‍. എന്നാല്‍ സിപിഎമ്മിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍ ആരുടെയെങ്കിലും നാവിന് തുമ്പിലോ പേനത്തുമ്പിലോ അല്ല സിപിഎമ്മിന്റെ ഭാവിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെരിയ ഇരട്ടക്കൊലപാതകത്തിൻെറ പശ്ചാത്തലത്തിൽ ജില്ലയുടെ പല മേഖലകളും കലുഷിതമാണ്. ഇതിനിടയിലാണ് മുഖ്യമന്ത്രി ജില്ലയിലെത്തുന്നത്. അതേസമയം കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദർശിച്ചില്ല. നിരവധി രാഷ്ട്രീയ നേതാക്കൾ കൊല്ലപ്പെട്ട കൃപേഷിൻെറയും ശരത് ലാലിൻെറയും വീട് ഇതിനോടകം തന്നെ സന്ദർശിച്ച് കഴിഞ്ഞു.
കാസര്‍കോട് സിപിഎമ്മിൻെറ പുതിയ ജില്ലാക്കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനവും കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനവും അടക്കമുള്ള വിവിധ പരിപാടികളാണ് മുഖ്യമന്ത്രിയ്ക്ക് കാസർഗോഡുള്ളത്. മുഖ്യമന്ത്രി ജില്ലയിലെത്തുന്ന സാഹചര്യത്തിൽ കാസർഗോഡ് കൊലപാതകക്കേസ് അന്വേഷണം ഫലപ്രദമായി പുരോഗമിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
മാധ്യമങ്ങള്‍ക്കെതിരെയും പിണറായി വിജയന് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ കാര്യമാക്കാത്ത സ്ഥിതിയുണ്ടാകുന്നു. ജനാധിപത്യത്തിന്റെ കാവലാളാകേണ്ടവരാണ് മാധ്യമങ്ങള്‍. എന്നാല്‍ സിപിഎമ്മിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍ ആരുടെയെങ്കിലും നാവിന് തുമ്പിലോ പേനത്തുമ്പിലോ അല്ല സിപിഎമ്മിന്റെ ഭാവിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെരിയ ഇരട്ടക്കൊലപാതകത്തിൻെറ പശ്ചാത്തലത്തിൽ ജില്ലയുടെ പല മേഖലകളും കലുഷിതമാണ്. ഇതിനിടയിലാണ് മുഖ്യമന്ത്രി ജില്ലയിലെത്തുന്നത്. അതേസമയം കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദർശിച്ചില്ല. നിരവധി രാഷ്ട്രീയ നേതാക്കൾ കൊല്ലപ്പെട്ട കൃപേഷിൻെറയും ശരത് ലാലിൻെറയും വീട് ഇതിനോടകം തന്നെ സന്ദർശിച്ച് കഴിഞ്ഞു.
കാസര്‍കോട് സിപിഎമ്മിൻെറ പുതിയ ജില്ലാക്കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനവും കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനവും അടക്കമുള്ള വിവിധ പരിപാടികളാണ് മുഖ്യമന്ത്രിയ്ക്ക് കാസർഗോഡുള്ളത്. മുഖ്യമന്ത്രി ജില്ലയിലെത്തുന്ന സാഹചര്യത്തിൽ കാസർഗോഡ് കൊലപാതകക്കേസ് അന്വേഷണം ഫലപ്രദമായി പുരോഗമിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.