ആപ്പ്ജില്ല

വാളയാർ കേസിൽ ആരെയും പറ്റിച്ചിട്ടില്ല; നീതി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

കുറ്റക്കാരാണെന്ന് കണ്ടെത്തിയ പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കും. വിചാരണ കോടതി പ്രതികളെ വെറുതേവിട്ടതിലുള്ള നിയമ പോരാട്ടമാണ് പ്രധാനമെന്നും മുഖ്യമന്ത്രി.

Samayam Malayalam 26 Oct 2020, 9:02 pm
തിരുവനന്തപുരം: വാളയാർ കേസിൽ പെൺകുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന ഉറച്ച തീരുമാനമാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരെയും പറ്റിക്കുന്ന നിലപാട് തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടികളുടെ കുടുംബത്തിനൊപ്പാണ് സർക്കാർ. ഒരു വർഷം മുമ്പ് അവർ വന്നു കണ്ടപ്പോൾ നൽകിയ ഉറപ്പ് പാലിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Samayam Malayalam chief minister pinarayi vijayan on walayar case
വാളയാർ കേസിൽ ആരെയും പറ്റിച്ചിട്ടില്ല; നീതി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി


Also Read: എംപാനൽ ജീവനക്കാരെ കൈവിടാതെ സർക്കാർ; കെഎസ്ആർടിസിക്ക് പുനരുദ്ധാരണ പാക്കേജ് നൽകുമെന്ന് മുഖ്യമന്ത്രി

കേസിലെ പ്രതികളെ വെറുതേവിട്ടതിലുള്ള നിയമ പോരാട്ടമാണ് പ്രധാനം. സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പെൺകുട്ടികളുടെ അമ്മയുടെ അപ്പീലും പരിഗണനയിലുണ്ട്. സർക്കാർ ആവശ്യപ്പെട്ടതു പ്രകാരമാണ് കേസിൽ വെറുതേവിട്ട പ്രതികളെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിചാരണ നടത്തി വെറുതേവിട്ട കേസിൽ മറ്റൊരു അന്വേഷണം നടത്താൻ നിയമപരമായി സാധിക്കില്ല. പുനർ വിചാരണ സാധ്യമാകുന്നപക്ഷം തുടർ അന്വേഷണവും സാധ്യമാകും. കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി കാത്തിരിക്കുന്ന സമീപനമല്ല സർക്കാർ സ്വീകരിച്ചത്. കേസ് വേഗത്തിൽ പരിഗണിക്കണമെന്ന് സർക്കാർ അർജന്റ് മെമ്മോ ഫയൽ ചെയ്തു. നവംബർ ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.

Also Read: കേരളത്തിലേക്ക് എത്തുന്നവർക്ക് പുതിയ നിർദേശങ്ങളുമായി സർക്കാർ; പോസ്‌റ്റ് കൊവിഡ് ക്ലിനിക്കുകൾ കൂടുതൽ സ്ഥാപിക്കുമെന്ന് മന്ത്രി

വിചാരണ വേളയിൽ സംഭവിച്ച വീഴ്ചകൾ കണ്ടെത്താൻ വിരമിച്ച ജില്ലാ ജഡ്ജി പി കെ ഹനീഫയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയിരുന്നു. ഇത് പ്രകാരം സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റിനിർത്തി. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്