ആപ്പ്ജില്ല

പ്രവാസിയുടെ ആത്മഹത്യ: പി കെ ശ്യാമളയെ സംരക്ഷിച്ച് മുഖ്യമന്ത്രി

നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയത്തിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പി കെ ശ്യാമളക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു

Samayam Malayalam 24 Jun 2019, 2:32 pm
തിരുവനന്തപുരം: ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ ചെയര്‍പേഴ്സസൺ പി കെ ശ്യാമളയെ സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആത്മഹത്യയുടെ ഉത്തരവാദിത്തം നഗരസഭാ ഉദ്യോഗസ്ഥര്‍ക്കാണെന്ന നിലപാടിൽ മുഖ്യമന്ത്രി നിയമസഭയിൽ ഉറച്ചുനിന്നു.
Samayam Malayalam Pinarayi Vijayan


ആന്തൂരിലെ പ്രശ്നം സിപിഎമ്മിന് എതിരെയാക്കി തിരിച്ചുവിടാൻ അനുവദിക്കില്ല. സിപിഎമ്മിനെ ആക്ഷേപിക്കാൻ പി ജയരാജനെ ഉപയോഗിക്കുന്നത് കണ്ടു. ഇത്തരത്തിൽ സിപിഎമ്മിനെ തകര്‍ക്കാനാവില്ല. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ അധികാരങ്ങൾ പരിമിതപ്പെടുത്തും. ഇതിനായി പഞ്ചായത്ത്, നഗരസഭാ ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയത്തിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം പി കെ ശ്യാമളക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു. 'കണ്ണൂരിൽ ജയരാജനോട് ലോഹ്യം കൂടിയാലും എതിര്‍ത്താലും മരിക്കും. ഇത് വളരെ കഷ്ടമാണ്. സിപിഎമ്മിലെ മൂപ്പിളമ തര്‍ക്കം പരിഹരിക്കാൻ ഈ നാട്ടിലെ ജനങ്ങളെയല്ല വലിച്ചിഴക്കേണ്ടത്' അടിയന്തര പ്രമേയ നോട്ടീസ് നൽകിയ കെ എം ഷാജി പറഞ്ഞു.

കേരളത്തിലെ പ്രവാസി വ്യവസായികളുടെ ആശങ്കകള്‍ പരിഹരിക്കാനെങ്കിലും ശ്യാമളക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സിപിഎമ്മിലെ വിഭാഗീയതയാണ് ആന്തൂരിലെ പ്രശ്നമെന്നും ചെന്നിത്തല ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്