തിരുവനന്തപുരം: ലിംഗ സമത്വത്തിന് വേണ്ടി തന്റെ കഥകൾ ഉപയോഗിച്ച എഴുത്തുകാരിയായിരുന്നു അഷിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾക്കുനേരെ പൊതു ഇടങ്ങളിൽ നടക്കുന്ന അക്രമങ്ങളെ അവർ തന്റെ കഥകളിലൂടെ പ്രതിരോധിക്കാൻ ശ്രമിച്ചു. ചെറുത്തുനിൽപ്പിന്റെ ജീവിതം നയിച്ച അവരുടെ സാഹിത്യത്തിൽ ചെറുത്തുനിൽപ്പിന്റെ ഭാഷ തെളിഞ്ഞു കണ്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വായനക്കാരുടെ മനസ്സിനെ തൊട്ട കഥാകാരിയായിരുന്നു അഷിത. വേറിട്ട വഴിയിലൂടെ സഞ്ചരിച്ച അവർ അനുഭവങ്ങളുടെ സവിശേഷ മണ്ഡലത്തിലേക്ക് പല പതിറ്റാണ്ടുകളായി വായനക്കാരുടെ മനസ്സിനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കഥയിൽ പുതിയ അനുഭൂതിയും അനുഭവവും നിറക്കാമെന്ന് സാഹിത്യജീവിതം കൊണ്ട് അഷിത കാട്ടിത്തന്നു. മലയാള സാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് അഷിതയുടെ വേർപാടിലൂടെ ഉണ്ടായിരിക്കുന്നത്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അഷിതയുടെ അന്ത്യം. ഏറെ നാളായി അർബുദ ബാധിതയായിരുന്നു.
തൃശ്ശൂര്‍ ജില്ലയില്‍ പഴയന്നൂരില്‍ ആണ് അഷിത ജനിച്ചത്. ഡല്‍ഹി, മുംബെ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ളീഷില്‍ ബിരുദാനന്തര ബിരുദം നേടി. കേരളം സാഹിത്യ അക്കാദമി അവാർഡ് ,ഇടശ്ശേരി അവാര്‍ഡ് , അങ്കണം അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അഷിതയുടെ അന്ത്യം. ഏറെ നാളായി അർബുദ ബാധിതയായിരുന്നു.
തൃശ്ശൂര്‍ ജില്ലയില്‍ പഴയന്നൂരില്‍ ആണ് അഷിത ജനിച്ചത്. ഡല്‍ഹി, മുംബെ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ളീഷില്‍ ബിരുദാനന്തര ബിരുദം നേടി. കേരളം സാഹിത്യ അക്കാദമി അവാർഡ് ,ഇടശ്ശേരി അവാര്‍ഡ് , അങ്കണം അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.