പാലക്കാട്: ഉദ്ഘാടന വേദിയിൽ നടൻ മോഹൻലാലിന് ആര്‍പ്പുവിളിച്ച ആരാധകരെ പരസ്യമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് നെന്മാറയിൽ അവൈറ്റിസ് ആശുപത്രിയുടെ ഉദ്ഘാടന പരിപാടിക്കിടെ ആയിരുന്നു സംഭവം. ചടങ്ങിൽ മുഖ്യമന്ത്രി ഉദ്ഘാടകനും മോഹൻലാൽ വിശിഷ്ടാതിഥിയുമായിരുന്നു. ചടങ്ങിലേക്ക് മോഹൻലാൽ എത്തിയതോടെ ആരാധകര്‍ കയ്യടിച്ചും ആര്‍പ്പുവിളിച്ചും സന്തോഷം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഉദ്ഘാടന പ്രസംഗത്തിന് എഴുന്നേറ്റിട്ടും ആര്‍പ്പുവിളി അവസാനിപ്പിക്കാത്തതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
'ഒച്ചയുണ്ടാക്കുന്നവര്‍ക്ക് അത് മാത്രമെ അറിയു, മറ്റുള്ളതിനെ കുറിച്ചൊന്നും അവര്‍ ബോധവാന്മാരല്ല' മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇതോടെ സദസ്സ് നിശബ്ദമായി. പ്രസംഗം വേഗത്തിൽ അവസാനിപ്പിച്ച് മുഖ്യമന്ത്രി വേദി വിടുകയും ചെയ്തു. സംഭവത്തിൽ പ്രതികരിക്കാൻ മോഹൻലാലും തയ്യാറായില്ല.
'ഒച്ചയുണ്ടാക്കുന്നവര്‍ക്ക് അത് മാത്രമെ അറിയു, മറ്റുള്ളതിനെ കുറിച്ചൊന്നും അവര്‍ ബോധവാന്മാരല്ല' മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇതോടെ സദസ്സ് നിശബ്ദമായി. പ്രസംഗം വേഗത്തിൽ അവസാനിപ്പിച്ച് മുഖ്യമന്ത്രി വേദി വിടുകയും ചെയ്തു. സംഭവത്തിൽ പ്രതികരിക്കാൻ മോഹൻലാലും തയ്യാറായില്ല.