തിരുവനന്തപുരം: മേയര്‍ വി കെ പ്രശാന്തിനെതിരെ നടന്നത് ബോധപൂര്‍വ്വമായി ആക്രമണമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണരായി വിജയൻ. പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കഴിയുന്ന മേയറെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആര്‍എസ്എസിന്‍റെ നേതൃത്വത്തിൽ ബിജെപി കൗണ്‍സിലര്‍മാരാണ് ആക്രമണം നടത്തിയതെന്നു പറഞ്ഞ പിണറായി എന്തായിരുന്നു ആക്രമിക്കാന്‍ ഉണ്ടായിരുന്ന പ്രകോപനമെന്നും ചോദിച്ചു. മേയര്‍ക്കെതിരെ നടന്ന ആക്രമണത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്നലെ നടന്ന കോര്‍പ്പറേഷൻ കൗണ്‍സിൽ യോഗത്തിൽ നഗരത്തിൽ ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് യോഗം പിരിച്ചുവിട്ടതിനു ശേഷം മേയര്‍ മുറിയിലേയ്ക്കു മടങ്ങവേയായിരുന്നു ബിജെപി കൗണ്‍സിലര്‍മാരുടെ ആക്രമണം.
ആര്‍എസ്എസിന്‍റെ നേതൃത്വത്തിൽ ബിജെപി കൗണ്‍സിലര്‍മാരാണ് ആക്രമണം നടത്തിയതെന്നു പറഞ്ഞ പിണറായി എന്തായിരുന്നു ആക്രമിക്കാന്‍ ഉണ്ടായിരുന്ന പ്രകോപനമെന്നും ചോദിച്ചു. മേയര്‍ക്കെതിരെ നടന്ന ആക്രമണത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്നലെ നടന്ന കോര്‍പ്പറേഷൻ കൗണ്‍സിൽ യോഗത്തിൽ നഗരത്തിൽ ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് യോഗം പിരിച്ചുവിട്ടതിനു ശേഷം മേയര്‍ മുറിയിലേയ്ക്കു മടങ്ങവേയായിരുന്നു ബിജെപി കൗണ്‍സിലര്‍മാരുടെ ആക്രമണം.