തിരുവനന്തപുരം: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാഴ്ചയ്ക്കകം എല്ലാ പ്രതികളെയും പിടികൂടുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. കേസിൽ അന്വേഷണം തൃപ്തികരമാണെന്നും സണ്ണി ജോസഫ് എംഎൽഎയുടെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ഫെബ്രുവരി 12ന് രാത്രിയായിരുന്നു മട്ടന്നൂര്‍ എടയന്നൂരിൽ വച്ച് അഞ്ചംഗസംഘം ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ നടത്തിവരുന്ന നിരാഹാരസമരം എട്ടാം ദിവസത്തിലേയ്ക്ക് കടന്നു.
അതേസമയം മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതീക്ഷിച്ചിരുന്നതാണെന്നും സിപിഎം ജില്ലാനതൃത്വത്തിന് സംഭവത്തിൽ പങ്കുണ്ടെന്നും സുധാകരൻ പറഞ്ഞു. സിബിഐ അന്വേഷണം നടത്തിയാൽ ഗൂഢാലോചന പുറത്തുവരുമെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 12ന് രാത്രിയായിരുന്നു മട്ടന്നൂര്‍ എടയന്നൂരിൽ വച്ച് അഞ്ചംഗസംഘം ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ നടത്തിവരുന്ന നിരാഹാരസമരം എട്ടാം ദിവസത്തിലേയ്ക്ക് കടന്നു.
അതേസമയം മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതീക്ഷിച്ചിരുന്നതാണെന്നും സിപിഎം ജില്ലാനതൃത്വത്തിന് സംഭവത്തിൽ പങ്കുണ്ടെന്നും സുധാകരൻ പറഞ്ഞു. സിബിഐ അന്വേഷണം നടത്തിയാൽ ഗൂഢാലോചന പുറത്തുവരുമെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു.